ഭോപ്പാല്‍: രാജ്യത്തെ വില വര്‍ദ്ധനവിനെക്കുറിച്ച് പ്രതികരണം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് അഫ്ഗാനിസ്ഥാനിലേക്ക് പോകന്‍ നിര്‍ദേശിച്ച് ബിജെപി നേതാവ്. കത്‌നിയിലെ ബി.ജെ.പി. ജില്ലാ അധ്യക്ഷന്‍ രാംരതന്‍ പായലാണ് ഇത്തരത്തില്‍ പ്രതികരിച്ചത്.
താലിബാനിലേക്ക് പോകുക. അവിടെ പെട്രോൾ ലിറ്ററിന് 50 രൂപയ്ക്ക് വിൽക്കുന്നു. അഫ്ഗാനിസ്ഥാനിലേക്ക് പോയി വാഹനത്തില്‍ ഇന്ധനം നിറക്കുക. ഇന്ത്യയില്‍ ചുരുങ്ങിയത് എല്ലാവര്‍ക്കും സുരക്ഷിത്വമെങ്കിലുമുണ്ട്. യുവമോര്‍ച്ച സംഘടിപ്പിച്ച മരം നടല്‍ ചടങ്ങില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാംരതന്‍.
കോവിഡ് വ്യാപനം രൂക്ഷമാണെന്ന് വാദിച്ച രാംരതന്‍ മാസ്ക് ധരിക്കാതെ ചടങ്ങിന് എത്തിയതും വിവാദമായി. രാംരത്തനൊപ്പം നിന്നിരുന്ന അണികളും മാസ്‌ക് ഉപയോഗിച്ചിരുന്നില്ല. രാജ്യം കൊവിഡിന്‍റെ രണ്ട് തരംഗത്തെ അഭിമുഖീകരിക്കുകയാണ്. പ്രധാനമന്ത്രി പ്രതിസന്ധിയെ തരണം ചെയ്യുന്നത് എങ്ങനെയാണെന്ന് ശ്രദ്ധിക്കണമെന്നും രാംരതന്‍ പറഞ്ഞു. എണ്‍പത് കോടി ജനങ്ങള്‍ക്ക് മോദി ഇപ്പോഴും റേഷന്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബി.ജെ.പിയെ വിമര്‍ശിക്കുന്നവരോട് അഫ്ഗാനിസ്താനിലേക്ക് പോകാന്‍ നിര്‍ദേശിക്കുന്ന ആദ്യ ബി.ജെ.പി. നേതാവല്ല രാംരതന്‍. ബിജെപി നേതാവ് ഹരിഭൂഷണ്‍ ഠാക്കൂറും ഇന്ത്യയില്‍ ജീവിക്കാന്‍ ഭയമുളളവര്‍ക്ക് അഫ്ഗാനിസ്താനിലേക്ക് പോകാമെന്ന് നിര്‍ദേശിച്ചിരുന്നു.