അടുത്തിടെ അഫ്ഗാനിസ്ഥാനിലുടനീളം പളളികള്‍ക്കും സ്‌കൂളുകള്‍ക്കും വാഹനങ്ങള്‍ക്കും നേരേയുണ്ടായ ആക്രമണങ്ങളെല്ലാം ഐ എസ് ആസൂത്രണം ചെയ്തതാണെന്നും ആമിര്‍ ഖാന്‍ മുത്തഖി പറഞ്ഞു
അഫ്ഗാനില്‍ ദുരന്ത നിവാരണ സേനയില്ലാത്തതും മികച്ച ആരോഗ്യ സംവിധാനത്തിന്‍റെ കുറവും ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. ദുരന്തമേഖലയിലെ വാര്‍ത്താവിനിമയ സംവിധാനം പൂര്‍ണമായി തകര്‍ന്നു. രക്ഷപ്പെടുത്തിയവരെയെല്ലാം കാബൂളിലെയും മറ്റു പ്രവിശ്യകളിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദുരന്തത്തില്‍ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ദുഃഖം രേഖപ്പെടുത്തി. അഫ്ഗാനിസ്ഥാന് ആവശ്യമായ സഹായങ്ങള്‍ നല്കാന്‍ സന്നദ്ധമാണെന്ന് ചൈനയും അമേരിക്കയും അറിയിച്ചു
ഭൂരിഭാഗം മരണങ്ങളും പക്ടിക പ്രവിശ്യയിലാണ്. കിഴക്കൻ പ്രവിശ്യകളായ നംഗർഹാർ, ഖോസ്റ്റ് എന്നിവിടങ്ങളിലും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തിൻ്റെ നാശനഷ്ടങ്ങള്‍ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അതേസമയം, അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലും പാക്കിസ്ഥാന്‍റെ തലസ്ഥാനമായ ഇസ്‌ലാമാബാദ്, മുൽത്താൻ, ക്വറ്റ തുടങ്ങിയ വിവിധ പ്രദേശങ്ങളിലും പ്രകമ്പനം ഉണ്ടായി.
സ്കൂളുകള്‍ പുനരാരംഭിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം നല്‍കുമെന്നാണ് താലിബാന്‍ അറിയിച്ചിരുന്നത്. എന്നാല്‍ സ്കൂളുകള്‍ തുറന്നതിന് ശേഷം പെണ്‍കുട്ടികളുടെ യൂണിഫോമുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനമായില്ലെന്ന വ്യാജേന പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചിരിക്കുക്കയാണ് താലിബാന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് യു എന്‍ വിദ്യാഭ്യാസ മന്ത്രിമര്‍ക്ക് യാത്രവിലക്ക് ഏര്‍പ്പെടുത്തിയത്.
പൊതുസ്ഥലങ്ങളില്‍ മുഖം മറക്കാതെ ഇറങ്ങുന്ന സ്ത്രീകള്‍ക്കെതിരെ നടപടി സ്വീകരിക്കും. ഈ ഉത്തരവ് അനുസരിക്കാത്ത സ്ത്രീകളുടെ ബന്ധുക്കളെ സര്‍ക്കാര്‍ ജോലിയില്‍ നിന്നും പിരിച്ചുവിടുമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. ഇതാദ്യമായല്ല സ്ത്രീകള്‍ക്കെതിരെ വിവേചനപരമായ ഉത്തരവുകള്‍ താലിബാന്‍ സര്‍ക്കാര്‍ പുറത്തിറക്കുന്നത്. വനിതാ മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്ത വായിക്കുമ്പോള്‍ മുഖം മറയ്ക്കണം
താലിബാന് ഭരണകൂടത്തിന്‍റെ പുതിയ ഉത്തരവിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ രംഗത്തെത്തി. സ്ത്രീകളെ എല്ലാ മേഖലകളിലും നിന്നും മായിച്ചുകളയാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ഇതിനെ അംഗീകരിക്കാന്‍ സാധിക്കില്ല. പുരുഷന്മാരോടൊപ്പം സ്ത്രീകളെയും പരിഗണിക്കണം - പ്രതിഷേധക്കാര്‍ പറഞ്ഞു.
രാജ്യത്തെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും മനുഷ്യാവകാശങ്ങളാണ് താലിബാന്‍ നിഷേധിക്കുന്നത്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുവാന്‍ ലോക നേതാക്കള്‍ തയ്യാറാകണമെന്നും മലാല ആവശ്യപ്പെട്ടു. അധികാരത്തില്‍ എത്തിയപ്പോള്‍ സുരക്ഷയും വിദ്യാഭ്യാസവും ജോലിയും സ്ത്രീകള്‍ക്ക് വാഗ്ദാനം ചെയ്ത താലിബാന്‍ ഇപ്പോള്‍ ഇതിലെല്ലാം പിന്തിരിപ്പന്‍ നയങ്ങളാണ് സ്വീകരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 15-നാണ് താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയത്. താലിബാന്‍ ഭരണമേറ്റെടുത്തതിനുശേഷം രാജ്യത്ത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നത്
കഞ്ചാവും കറുപ്പുമുള്‍പ്പെടെ ലോകത്ത് ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. രാജ്യത്തിന്റെ ഒരു പ്രധാന വരുമാന സ്‌ത്രോതസുകൂടിയാണ് മയക്കുമരുന്ന് ഉല്‍പ്പാദനം
പുതിയതായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഈ ആനുകൂല്യം ലഭ്യമായിരിക്കില്ലെന്നും താലിബാന്‍ വ്യക്തമാക്കി. താലിബാന്‍റെ ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് മറ്റ് രാജ്യങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്നത്. മനുഷ്യത്വ രഹിതമായ ഇത്തരം നിലപാടുകള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അതിനാല്‍ സാമ്പത്തിക വിഷയങ്ങളിൽ താലിബാനുമായി നടത്താനിരുന്ന യോഗങ്ങൾ റദ്ദാക്കുകയാണെന്നും അമേരിക്ക അറിയിച്ചു.
മാര്‍ച്ച് മുതല്‍ പെണ്‍കുട്ടികള്‍ക്ക് വീണ്ടും സ്കൂളില്‍ വരാനുള്ള സാഹചര്യം ഒരുക്കും. എന്നാല്‍ മുന്‍പത്തെ പോലെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുമിച്ചുള്ള ക്ലാസുകള്‍ അനുവദിക്കില്ല. പെണ്‍കുട്ടികളെ അധ്യാപികമാരായിരിക്കും പഠിപ്പിക്കുക. നിലവില്‍, ചില സ്വകാര്യ സര്‍വകാലാശാലകളിലും
അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ താലിബാനും അഫ്ഗാന്‍ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. അഫ്ഗാന്‍ സൈന്യത്തോടൊപ്പമായിരുന്നു അദ്ദേഹം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ടിവി ജേണലിസ്റ്റായി കരിയര്‍ ആരംഭിച്ച ഡാനിഷ് പിന്നീട് ഫോട്ടോജേണലിസത്തിലേക്ക് മാറുകയായിരുന്നു.
മാതൃരാജ്യത്തിലും ഇപ്പോള്‍ താമസിക്കുന്നയിടത്തുമെല്ലാം ഞങ്ങളിപ്പോള്‍ അന്യരാണ്. സത്യത്തില്‍ ഇത്തരമൊരു സാഹചര്യമുണ്ടാകാന്‍ ഞാനുള്‍പ്പെടെയുളള ഭരണാധികാരികള്‍ ഒരുപരിധിവരെ കാരണക്കാരാണ്. അമേരിക്ക അഫ്ഗാനെ കൈവിട്ടപ്പോള്‍ അതില്‍നിന്ന് കരകയറാനുളള ശക്തി അഫ്ഗാനുണ്ടായിരുന്നി
കുറച്ചുകാലമായി ഞാന്‍ എന്റെ വൃക്ക നല്‍കാനായി കാത്തിരിക്കുകയാണ്. ആരെങ്കിലും വൃക്ക വാങ്ങാന്‍ തയാറായാല്‍ ഉടന്‍ ഞാനത് ചെയ്യും. എനിക്ക് മൂന്ന് മക്കളാണുളളത്. എന്റെ വൃക്ക ഞാന്‍ കൊടുത്തില്ലെങ്കില്‍ എനിക്കെന്റെ ഒരുവയസുകാരിയായ മകളെ വില്‍ക്കേണ്ടിവരും.
തങ്ങള്‍ക്ക് യുക്രൈന്‍- റഷ്യ വിഷയത്തില്‍ നിഷ്പക്ഷമമായ നിലപാടാണുളളത്. ഇരുരാജ്യങ്ങളും സമാധാനപരമായി ചര്‍ച്ചചെയ്ത് പ്രശ്‌നങ്ങള്‍ രമ്യതയില്‍ പരിഹരിക്കണം
'സ്ത്രീകൾക്ക് ആവർ ആഗ്രഹിക്കുന്ന വിധത്തിൽ ഹിജാബ് ഉപയോഗിക്കാം. എന്നാൽ സ്ത്രീകളുടെ വസ്ത്രധാരണത്തിൽ യാതൊരുവിധത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ല.
താലിബാന് അധികാരത്തില്‍ എത്തിയതിന് പിന്നാലെ രാജ്യത്തെ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന ചൂഷണങ്ങളെക്കുറിച്ചാണ് കത്തില്‍ പറയുന്നത്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതും, ലൈംഗീഗ ചൂഷണത്തെക്കുറിച്ചും പെണ്‍കുട്ടി കത്തില്‍ വിവരിച്ചിട്ടുണ്ട്. സ്ത്രീയായത് കൊണ്ടുമാത്രം പുറത്തിറങ്ങാനോ അഭിപ്രായം പറയാനോ സാധിക്കുന്നില്ല.
മാര്‍ച്ച് 21 ന് ശേഷം പെണ്‍കുട്ടികള്‍ക്ക് വീണ്ടും സ്കൂളില്‍ വരാനുള്ള സാഹചര്യം ഒരുക്കും. എന്നാല്‍ മുന്‍പത്തെ പോലെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുമിച്ചുള്ള ക്ലാസുകള്‍ അനുവദിക്കില്ല. പെണ്‍കുട്ടികളെ അധ്യാപികമാരായിരിക്കും പഠിപ്പിക്കുക. നിലവില്‍, ചില സ്വകാര്യ സര്‍വകാലാശാലകളിലും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഈ വിധത്തില്‍ പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ കഴിയുന്നുണ്ട്.
രണ്ടര മിനിറ്റോളം ദൈര്‍ഘ്യമുളള വീഡിയോയില്‍ സംഗീതോപകരണം കത്തിക്കുന്നത് കണ്ട് ഒരാള്‍ കരയുന്നതും ആയുധധാരിയായ ഒരാള്‍ അദ്ദേഹത്തെ നോക്കി അട്ടഹസിച്ച് ചിരിക്കുന്നതും കാണാം
വിമാനത്താവളത്തിലെ തിക്കിലും തിരക്കിലും പെട്ട് കുഞ്ഞിന് അപകടമൊന്നും സംഭവിക്കാതിരിക്കാനായിരുന്നു കുഞ്ഞിനെ കൈമാറിയത്. വിമാനത്താവളത്തിന്റെ പ്രധാന കവാടത്തിലെത്തുമ്പോള്‍ കുഞ്ഞിനെ തിരികെ വാങ്ങാനായിരുന്നു പദ്ധതി
ഇതിനെതിരെ വടക്കന്‍ അഫ്ഗാനിസ്ഥാനില്‍ പ്രതിഷേധം ശക്തമാണ്. താലിബാൻ മന്ത്രാലയത്തിലെ സർദാർ മുഹമ്മദാണ് ഹെയ്ദാരി, ബാൽഖ്, ഹെറാത്ത് പ്രവിശ്യകളിൽ സ്‌ത്രീകളെ പൊതുകുളി മുറികളില്‍ നിന്ന് വിലക്കുമെന്ന് അറിയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ താലിബാന്‍ ഭരണകൂടത്തില്‍ നിന്ന് തന്നെ വ്യത്യസ്ഥ അഭിപ്രായമാണ് ഉയര്‍ന്നു വന്നിരിക്കുന്നത്.
ഇസ്ലാമിക ശരീഅത്ത് നിയമം അനുസരിച്ച് അന്യ സ്ത്രീകളെ നോക്കാന്‍ പാടില്ല. എന്നാല്‍ ബൊമ്മയെ നോക്കിനില്‍ക്കുന്നത് ഈ നിയമത്തിന് എതിരാണ്. ബൊമ്മകളെ കടകളില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കുകയാണ് വേണ്ടത്. എന്നാല്‍ നിയമത്തിന്‍റെ ആദ്യപടിയെന്നോണം ബൊമ്മകളുടെ തല മാത്രം നീക്കം ചെയ്താല്‍ മതിയെന്നാണ് ഇസ്‌ലാമിക കാര്യങ്ങള്‍ക്കായുള്ള പ്രത്യേക മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ മദ്യം മയക്കുമരുന്ന് എന്നിവക്കെതിരെ കര്‍ശന നടപടികളാണ് താലിബാന്‍ സ്വീകരിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് റെയ്ഡില്‍ പിടിച്ചെടുത്ത മദ്യം ഒഴുക്കിക്കളഞ്ഞത്. എന്നാല്‍ ഇത് എപ്പോഴത്തെ ദൃശ്യമാണെന്നോ എന്നാണ് റെയ്ഡ് നടന്നതെന്നോ വ്യക്തമല്ല
രക്ഷപ്പെടണമെന്ന് ആഗ്രഹം തോന്നിയിരുന്നു. പക്ഷെ എങ്ങോട്ട് ആണ് പോകേണ്ടതെന്ന് അറിയില്ലായിരുന്നു. വിമാനം പറന്നു പൊങ്ങിയപ്പോള്‍ മാത്രമാണ് ഇന്നലെ വരെ തന്‍റെതായിരുന്ന ഒരു നാട്ടില്‍ നിന്നും താന്‍ രക്ഷപ്പെടുകയാണെന്ന തോന്നല്‍ ഉണ്ടായത്. രാജ്യം വിട്ടപ്പോള്‍ താന്‍ കുറെ പണം കൊണ്ടു പോയി എന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ വസ്തുത വിരുദ്ധമാണെന്നും
ജോലിയും, പണവും ഭക്ഷണവുമില്ലാത്ത കുടുംബങ്ങളെ ഞാന്‍ കണ്ടു. മറ്റ് മക്കള്‍ക്ക് ഭക്ഷണം കൊടുക്കാനായി തന്റെ ഒരു കുട്ടിയെ വില്‍ക്കുന്ന അമ്മമാരെ കണ്ടു. അഫ്ഗാന്‍ ജനത നേരിടുന്ന പട്ടിണി ലോകത്തിന് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് ഡേവിഡ് പറഞ്ഞു
ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം സ്ത്രീകള്‍ സിനിമകളിലോ നാടകങ്ങളിലോ അഭിനയിക്കാന്‍ പാടില്ല. ശരിയ തത്വങ്ങള്‍, ഇസ്ലാമിക നിയമം, അഫ്ഗാന്‍ മൂല്യങ്ങള്‍ എന്നിവയ്ക്ക് വിരുദ്ധമായ സിനിമകളുടെ നിരോധനം
ശീതകാലം ആരംഭിക്കുന്നതോടെ വിവിധ സംഘടനകളുടെ സഹായ കേന്ദ്രങ്ങള്‍ അടച്ചിടുന്നതിനാലാണ് അഫ്ഗാനിസ്ഥാനില്‍ ഭക്ഷ്യ ക്ഷാമം രൂക്ഷമാകാനുള്ള പ്രധാന കാരണം.
വിമാനത്താവളം അന്ന് അമേരിക്കന്‍ സൈന്യത്തിന്‍റെ നിയന്ത്രണത്തിലായിരുന്നു. അതിനാലാണ് കുട്ടിയെ രക്ഷിക്കാനായി ഞങ്ങള്‍ അങ്ങനെയൊരു തീരുമാനമെടുത്തത്. കുഞ്ഞിനെ കൈമാറിയ ഉദ്യോഗസ്ഥന്‍റെ പേരോ വിവരങ്ങളോ ചോദിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല. നിരവധി ഉദ്യോഗസ്ഥരോട് കുട്ടിയെക്കുറിച്ച് അന്വേഷിച്ചിരുന്നു.
മുസ്ലീം രാഷ്ട്രങ്ങളിലെ നേതാക്കളോട്, മതം പെണ്‍കുട്ടികളെ സ്‌കൂളില്‍ പോകുന്നതില്‍ നിന്നും പഠിക്കുന്നതില്‍ നിന്നും വിലക്കുന്നില്ല. ഇത് താലിബാന്‍ നേതാക്കളെ പറഞ്ഞുമനസിലാക്കണം' മലാല പറഞ്ഞു.
കഴിഞ്ഞ 20 വര്‍ഷത്തിനിടെ പഠിച്ചിറങ്ങിയവരെ കൊണ്ട് രാജ്യത്തിന് ഉപയോഗമില്ലെന്നും, ആധുനിക വിദ്യാഭ്യാസം ഗുണകരമല്ലെന്നും താലിബാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. കാബൂളില്‍ ചേര്‍ന്ന സര്‍വകലാശാല അധ്യാപകരുടെ യോഗത്തിലാണ് ഇടക്കാല ഉന്നത വിദ്യാഭ്യാസ മന്ത്രി അബ്ദുള്‍ ബാക്വി ഹഖാനിയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഷിയാ പള്ളിയിൽ സ്ഫോടനം ഉണ്ടായതിൽ ഞങ്ങൾ ദുഖിതരാണ്. സംഭവത്തില്‍ നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും, കുറെയധികം പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. താലിബാന്‍ സേന സംഭവ സ്ഥലത്ത് സംരക്ഷണമേര്‍പ്പെടുത്തിയിട്ടുണ്ട്. ആക്രമണം നടത്തിയവരെ കണ്ടെത്താന്‍ സേന ശ്രമം ആരംഭിച്ചിട്ടുണ്ട്.- ആഭ്യന്തര മന്ത്രാലയ വക്താവ് ഖാരി സെയ്ദ് ഖോസ്തി ട്വീറ്റ് ചെയ്തു.
കഴിഞ്ഞദിവസം. യു എ പി എ നിയമത്തിന് കീഴിലെ രാജ്യദ്രോഹമടക്കമുള്ള 124 എ വകുപ്പ് റദ്ദാക്കണമെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജ് ജസ്റ്റിസ് റോഹിങ്ടണ്‍ ഫാലി നരിമാന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ സുപ്രീം കോടതി അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. ചൈനയും പാകിസ്ഥാനുമായുള്ള യുദ്ധത്തിന്
മതപഠനം പൂര്‍ത്തിയാക്കിയവരുമായി ബിരുദം നേടിയവരെ താരതമ്യപ്പെടുത്തുമ്പോള്‍ രാജ്യത്തിനു ഉപകാരപ്പെടുന്ന രിതിയില്‍ അവര്‍ക്ക് സംഭവാനകള്‍ നല്കാന്‍ സാധിക്കുന്നില്ല. ആധുനിക വിദ്യാഭ്യാസ രീതി അപ്രധാനമാണെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. അഫ്ഗാന്‍റെ ഉയര്‍ച്ചയുമായി
അഫ്ഗാനില്‍ സെക്കന്‍ററി സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ അവരുടെ വിദ്യാഭ്യാസം തുടരാന്‍ അനുവദിക്കാത്ത താലിബാന്‍ നടപടിയെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു ഷേഖ് മുഹമ്മദ് ബിന്‍റെ പ്രതികരണം.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ്, ഏഷ്യാനെറ്റ് ന്യൂസില്‍ താലിബാന്‍ വിഷയത്തില്‍ ഹസനുല്‍ ബന്ന സ്വീകരിച്ച നിലപാട് ഏറെ വിവാദമാകുകയും, ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ ജമാഅത്തെ ഇസ്ലാമിക് അനുഭാവികള്‍ ഹസനുല്‍ ബന്നക്കെതിരെ രംഗത്തെത്തിയിരുന്നു. അതോടോപ്പം, വ്യക്തതയില്ലാത്ത അഭിപ്രായപ്രകടങ്ങള്‍ നടത്തി മാധ്യമത്തിനു നാണക്കേടുണ്ടാക്കിയെന്നും ആരോപണം ഉയര്‍ന്നുവന്നിരുന്നു. ഇതുകൂടെ പരിഗണിച്ചാണ്
താലിബാന് അധികാരം പിടിച്ചെടുത്തതിനു ശേഷം ഇന്ത്യയുമായുള്ള ആദ്യത്തെ ഔദ്യോഗിക ആശയവിനിമയമാണിത്. ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്ന ലെറ്റര്‍ഹെഡിലാണ് താലിബാന്‍ കത്തെഴുതിയിരിക്കുന്നത്.
താലിബാന്റെ നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമായ നിറങ്ങളുളള വസ്ത്രങ്ങളും അഫ്ഗാനിസ്ഥാന്റെ പരമ്പരാഗത വസ്ത്രങ്ങളും ധരിച്ച ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് സ്ത്രീകള്‍ പ്രതിഷേധിക്കുന്നത്
കഴിഞ്ഞയാഴ്ച നടന്ന ഷാന്‍ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ യോഗത്തിലും ഇന്ത്യ താലിബാന്‍ നേതൃത്വം നല്‍കുന്ന അഫ്ഗാന്‍ ഭരണകൂടത്തിനെതിരെ നിലപാട് സ്വീകരിച്ചിരുന്നു. സ്ത്രീകള്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും അഫ്ഗാന്‍ സര്‍ക്കാരില്‍ പ്രാതിനിധ്യമില്ല എന്നതാണ് പ്രധാനമായും ഇന്ത്യ ചൂണ്ടിക്കാട്ടിയ വിഷയം.
"തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് നൻമയുടെ മുഖം നൽകുന്നത് നമ്മുടെ സാമൂഹ്യ ഐക്യത്തെ ദുർബലപ്പെടുത്തുമെന്ന് മുഖ്യമന്ത്രി. സ്വാതന്ത്ര്യത്തിന്റെ പര്യായമായി വരെ അത്തരം പ്രസ്ഥാനങ്ങളെ ചിലർ ഉയർത്തിക്കാട്ടുന്നുണ്ട്. ഇത്തരം പ്രതിലോമകരമായ കാഴ്ചപ്പാടുകൾ നമ്മുടെ സ്വാതന്ത്ര്യത്തെ തന്നെ അപകടത്തിലാക്കും
താലിബാൻ ഭരണം പിടിക്കുന്നതിനു മുൻപ് അഫ്ഗാനിസ്ഥാനിൽ ഐപിഎൽ മത്സരങ്ങൾ സംപ്രേഷണം ചെയ്തിരുന്നു. ക്രിക്കറ്റ് ഉൾപ്പെടെയുള്ള കായികയിനങ്ങളിൽ വനിതകൾ പങ്കെടുക്കുന്നതിന് താലിബാൻ മുൻപേ വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ, പുരുഷ ക്രിക്കറ്റിന് നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിരുന്നില്ല.
ഏഴ് മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്കാണ് ഇപ്പോള്‍ ക്ലാസുകള്‍ ആരംഭിച്ചിരിക്കുന്നത്. എല്ലാ പുരുഷ അധ്യാപകരും ആണ്‍കുട്ടികളായ വിദ്യാര്‍ഥികളും വിദ്യാലയങ്ങളില്‍ എത്തണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. താലിബാന്‍ ഇത്തരമൊരു തീരുമാനം കൈകൊണ്ടാല്‍
പിജി കോഴ്‌സുകളില്‍ പെണ്‍കുട്ടികള്‍ക്ക് തുടര്‍ പഠനം ആരംഭിക്കാം. എന്നാല്‍ ശിരോവസ്ത്രം അടക്കമുള്ള വസ്ത്രധാരണം നിർബന്ധമാണ്. എന്നാല്‍ പെണ്‍കുട്ടികള്‍ മുഖം മറക്കുന്നതിനെ സംബന്ധിച്ച് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. പുതിയ മന്ത്രിസഭയിൽ വിദ്യാഭ്യാസ ചുമതല വഹിക്കുന്ന അബ്ദുൽ ബാഖി ഹഖാനിയാണ് വിദ്യാഭ്യാസ നയം മാധ്യമങ്ങളെ അറിയിച്ചത്.
താലിബാന്റെ നിയമപ്രകാരം കുറ്റമല്ലാത്ത വിഷയങ്ങളില്‍ ഇപ്പോള്‍ ജയില്‍ കിടക്കുന്ന തടവുകാര്‍ ഒന്നടങ്കം മോചിപ്പിക്കപ്പെടുകയാണ് എന്നാണ് വിവരം. അമേരിക്കന്‍ പക്ഷപാതിത്വം പുലര്‍ത്തിയവരേയും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉന്നത സ്ഥാനങ്ങളില്‍ ഇരുന്നവരെയും താലിബാന്‍കാര്‍ നോട്ടമിട്ടിട്ടുണ്ട്.
'താലിബാൻ കാബൂളിലെ നോർവീജിയൻ എംബസി ഏറ്റെടുത്തു. അവർ അത് പിന്നീട് തിരികെ തരുമെന്നാണ് പറയുന്നത്. എന്നാൽ ആദ്യം വൈൻ കുപ്പികൾ തകർക്കുകയും കുട്ടികളുടെ പുസ്തകങ്ങൾ നശിപ്പിക്കുകയും ചെയ്തു. എംബസിയിലുള്ള തോക്കുകൾ താരതമ്യേന അപകടസാധ്യത കുറഞ്ഞതാണ്' - സിഗ്വാൾഡ് ഹോഗ് ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് പാകിസ്ഥാനെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ച് പാക് എംബസിക്ക് മുന്‍പില്‍ അഫ്ഗാന്‍ സ്ത്രീകള്‍ പ്രതിഷേധിച്ചത്. ഇതിനെ ചെറുക്കന്‍ താലിബാന്‍ തീവ്രവാദികള്‍ ആകാശത്തേക്ക് വെടി വെച്ചിരുന്നു. ഇത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പിന്നാലെ വാര്‍ത്ത നല്‍കിയവരെ തെരഞ്ഞുപിടിച്ച് താലിബാന്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
അതേസമയം, അഫ്ഗാനിസ്ഥാനില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനുള്ള നീക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് താലിബാന്‍ അറിയിച്ചു. പ്രതിരോധ സേനയുടെ ശക്തമായ ചെറുത്ത് നില്‍പ്പിനൊടുവില്‍ പഞ്ചഷീര്‍ താഴ് വര കൂടി കീഴടക്കിയതിന് ശേഷമാണ് താലിബാന്‍റെ പ്രതികരണം.
പാകിസ്ഥാന്‍ അഫ്ഗാന്‍ വിട്ടുപോകുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സ്ത്രീകളുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടന്നത്. മാര്‍ച്ചിനെതിരെ താലിബാന്‍ പൊലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. കാബൂളിലെ പാക് എംബസിക്ക് മുന്നിലാണ് പ്രതിഷേധം അരങ്ങേറിയത്
രാജ്യത്ത് താലിബാന്‍ സര്‍ക്കാര്‍ വൈകാതെ അധികാരമേല്‍ക്കും. പാഞ്ചഷീര്‍ താഴ്വര താലിബാന്‍ കീഴടക്കി കഴിഞ്ഞു. പ്രതിരോധസേനയുമായുള്ള യുദ്ധം അവസാനിച്ചു. ഇനി ആയുധം എടുക്കുന്നവര്‍ രാജ്യദ്രോഹികളാണ്. കാബൂളിലെ വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
അഫ്ഗാനിസ്താനില്‍ ഭരണം പിടിച്ച താലിബാനെ അനുകൂലിക്കുന്നവരാണ് കേരളത്തിലെ മുസ്ലിംകളെന്ന വ്യാജപ്രചാരണം നടത്തുന്നത് സംഘികളേക്കാള്‍ സഖാക്കളാണ്. കേരളത്തിലെ മദ്രസകളും ഇസ്ലാമിക വസ്ത്രധാരണ രീതിയും താലിബാനിസമാണെന്ന് സിപിഎം പോരാളികളായ ലെഫ്റ്റ് ലിബറലുകള്‍ സോഷ്യല്‍ മീഡിയയില്‍ മറയേതുമില്ലാതെ പ്രചരിപ്പിക്കുകയാണ്.
അഫ്ഗാനിസ്ഥാനിലെ സര്‍ക്കാരിനെ പുറത്താക്കി ഭരണം പിടിച്ചെടുത്ത താലിബാന്‍ സ്ത്രീകള്‍ക്കെതിരെ വ്യാപക ആക്രമണമാണ് അഴിച്ചുവിട്ടത്. സ്ത്രീകൾക്ക് കൂടുതൽ അവകാശങ്ങളും തുല്യതയും ആവശ്യപ്പെടുക എന്നതാണ് പ്രതിഷേധത്തിന് പിന്നിലെ ആശയം. തങ്ങള്‍ക്ക് ഭയമില്ല. ഏക സ്വരത്തോടെയാണ് തങ്ങള്‍ ഇത് ആവശ്യപ്പെടുന്നതെന്ന് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന ബസീറ ടഹേരി വ്യക്തമാക്കി.
കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. അതിൽ ഇടപെടുന്നില്ല എന്നായിരുന്നു താലിബാൻ നേരത്തെ വ്യക്തമാക്കിയിരുന്നത്. മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടില്ല എന്നത് തങ്ങളുടെ നയമാണെന്നും കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഡൽഹി ആക്രമിക്കാൻ പദ്ധതിയിട്ടിട്ടില്ലെന്നും സുഹൈല്‍ നേരെത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായിട്ടാണ് താലിബാന്‍റെ പുതിയ നിലപാട്.
ചൈന ആയിരിക്കും വികസന കാര്യത്തില്‍ രാജ്യത്തിന്റെ പ്രധാന പങ്കാളി. രാജ്യത്ത് നിക്ഷേപം നടത്താന്‍ ചൈന സന്നദ്ധത അറിയിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ വന്‍ തോതിലുള്ള ചെമ്പ് ശേഖരം ചൈനയുടെ സഹായത്തോടെ ആധുനികവത്കരിക്കാനും, കൂടുതല്‍ കാര്യക്ഷമായി പ്രവര്‍ത്തിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ ആരംഭിക്കും.
ദോഹയിൽ നടന്ന ചർച്ചയ്ക്ക് പിന്നാലെയാണ് കാബൂളിലെ ഇന്ത്യൻ എംബസി തുറക്കണമെന്ന നിർദ്ദേശം താലിബാൻ പുറത്തിറക്കിയത്. ഉദ്യോഗസ്ഥരെ തിരിച്ചെത്തിച്ചാൽ എല്ലാ സുരക്ഷയും ഉറപ്പാക്കാമെന്നും താലിബാൻ ഉറപ്പ് നല്‍കിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ പാർലമെൻ്റും സൽമ ഡാമും നിർമ്മിച്ച ഇന്ത്യ റോഡ് നിർമ്മാണത്തിലും പങ്കാളിയാണ്.
പാക്കിസ്ഥാന്റെ സഹായത്തോടെയാണ് താലിബാന്‍ മുന്നേറ്റം നടത്തുന്നതെന്ന് ഫോണ്‍ സംഭാഷണത്തില്‍ ഗനി ആരോപിക്കുന്നുണ്ട്.
പാകിസ്ഥാനിലെ മാധ്യമ പ്രവര്‍ത്തക നൈല ഇനായത്ത് പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അഫ്രീദി താലിബാനെ പുകഴുത്തുന്നത്. മുൻകാലങ്ങളെ അപേക്ഷിച്ച് താലിബാൻ ഇത്തവണ പോസിറ്റീവായാണ് അധികാരം പിടിച്ചെടുത്തതെന്ന് തോന്നുന്നു. കാരണം അവർ സ്ത്രീകളെ ജോലി ചെയ്യാൻ അനുവദിക്കുന്നു.
അഫ്ഗാന്‍ മണ്ണ് ഇന്ത്യക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന കാര്യത്തിലും ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ക്രിയാത്മകമായി പരിഹരിക്കുമെന്ന് അഫ്ഗാന്‍ പ്രതിനിധി വ്യക്തമാക്കി.
കൊല്ലപ്പെട്ടവര്‍ക്ക് ഐ എസ് കെ യുമായി യാതൊരു ബന്ധവുമില്ലായിരുന്നുവെന്നും തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അമേരിക്കന്‍ നടപടിയെന്നും നാട്ടുകാരെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു
അഞ്ച് സിംഹങ്ങള്‍ എന്നര്‍ത്ഥം വരുന്ന പഞ്ചഷീര്‍ പ്രവിശ്യ ഇതുവരെ താലിബാനോ മറ്റ് വിദേശ രാജ്യങ്ങള്‍ക്കോ കീഴടക്കാനായിട്ടില്ല. അന്തരിച്ച മുന്‍ അഫ്ഗാന്‍ നേതാവ് അഹമ്മദ് ഷാ മസൂദിന്റെ മകന്‍ അഹ്മദ് മസൂദിന്റെ നേതൃത്വത്തിലാണ് പഞ്ചഷീര്‍ പ്രവിശ്യ താലിബാനെ പ്രതിരോധിച്ച് ഇന്നും സ്വതന്ത്ര്യപ്രവിശ്യയായി തുടരുന്നത്.
അഫ്ഗാനിസ്ഥാന് പിടിച്ചടക്കിയതിനുപിന്നാലെ താലിബാന്‍ മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കാബൂളില്‍ ടോളോ ന്യൂസ് റിപ്പോര്‍ട്ടറെയും ക്യാമറാമാനെയും ആക്രമിക്കുകയും ക്യാമറ തല്ലിപ്പൊട്ടിക്കുകയും ചെയ്തിരുന്നു.
കാബൂള്‍ വിമാനത്താവളത്തില്‍ സ്ഫോടനം നടത്തിയതിന്റെ ഉത്തരവാദിത്വം താലിബാന്റെ സായുധ ശത്രു എന്ന് വിശേഷിപ്പിക്കാവുന്ന ഐ എസ് ഖൊറാസന്‍ ഏറ്റെടുത്തിരുന്നു.
''മറക്കില്ല പൊറുക്കില്ല, ശക്തമായ തിരിച്ചടി നല്‍കും, ഞങ്ങള്‍ നിങ്ങളെ വേട്ടയാടും"- വിതുമ്പിക്കൊണ്ട് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകളാണിത്.
ആറുവര്‍ഷം മുന്‍പ് കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ രൂപീകരിക്കപ്പെട്ട ഐഎസ്-കെ അമേരിക്കന്‍ അധിനിവേശത്തെ തുടര്‍ന്ന് തങ്ങളുടെ ജന്മസ്ഥലം വിട്ട് അണ്ടര്‍ ഗ്രൌണ്ടിലാണ് പ്രവര്‍ത്തിച്ചിരുന്നത്
കൊല്ലപ്പെട്ടര്‍ അമേരിക്കയുടെ ഹീറോകളാണ്. തീവ്രവാദികള്‍ക്ക് ഞങ്ങളെ പിന്തിരിപ്പിക്കാന്‍ കഴിയില്ല ദൌത്യം പൂര്‍ത്തീകരിക്കും ബൈഡന്‍ പറഞ്ഞു
അമേരിക്കന്‍ സേനയുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളത്തില്‍ ബ്രിട്ടന്‍ പട്ടാളക്കാരെ വിന്യസിച്ചിടത്താണ് സ്ഫോടനം നടന്നത്. ഇതിനിടെ മറ്റൊരു ഹോട്ടലിനു മുന്നിലും സ്ഫോടനമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്
. രാജ്യത്തെ സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവസ്ഥയോര്‍ത്ത് ആശങ്കയുണ്ട്. താലിബാന്‍ രാജ്യത്ത് തുല്യതയും അവകാശങ്ങളും ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാനിസ്ഥാനില്‍ നടന്നുകൊണ്ടിരിക്കുന്ന അക്രമ സംഭവങ്ങളെ അപലപിച്ച താജിക്കിസ്ഥാന്‍ പ്രസിഡന്‍റ് സ്ത്രീകള്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും നീതി ലഭിക്കുന്ന സര്‍ക്കാര്‍ അഫ്ഗാനില്‍ ഉണ്ടാകാണം.
2012 ഒക്ടോബറിൽ താലിബാൻ തീവ്രവാദികള്‍ സ്കൂള്‍ ബസിലേക്ക് അതിക്രമിച്ച് കയറി. തന്‍റെ തലയിലേക്ക് വെടി വെച്ചു. അത് തലച്ചോറിന് ക്ഷതമുണ്ടാക്കി. വെടിയുണ്ട പുറത്തെടുത്ത ശാസ്ത്രക്രിയയുടെ മുറിപ്പാടുകള്‍ തന്‍റെ ശരീരത്തില്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. പാകിസ്ഥാനിലെ
അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ കൂടുതല്‍ അപകട സാധ്യതയിലൂടെയാണ് കടന്നുപോകുന്നത്. താലിബാന്‍ കാബൂള്‍ പിടിച്ചതിനു ശേഷം ഏകദേശം മുക്കാല്‍ ലക്ഷത്തോളം സൈനികരെ ഒഴിപ്പിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ജോ ബൈഡന്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് താലിബാന്‍ നേതൃത്വം അമേരിക്കക്ക് അന്ത്യശാസനം നല്‍കിയത്.
മറ്റ് രാജ്യങ്ങളുമായി സമാധാനപരമായ ബന്ധം നിലനിര്‍ത്തുമെന്നും സ്ത്രീകളുടെ അവകാശങ്ങള്‍, സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം തുടങ്ങിയവ അനുവദിക്കുമെന്നും താലിബാന്‍ വ്യക്തമാക്കിയിരുന്നു.
അതോടൊപ്പം താലിബാന്‍ ഭക്ഷണവും ഇന്ധനവും അന്ദറാബ് താഴ്‌വരയിലേക്ക് കടക്കാന്‍ അനുവദിക്കുന്നില്ല. സാഹചര്യം ഗുരുതരമാണ്. ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും പര്‍വതങ്ങളിലേക്ക് ഓടി പോയിരിക്കുന്നുവെന്നും സലേയുടെ ട്വീറ്റില്‍ വ്യക്തമാക്കുന്നുണ്ട്.
ഓഗസ്റ്റ് 31-ന് അമേരിക്കയുടെ സൈന്യത്തെ പിന്‍വലിക്കുമെന്ന് ബൈഡന്‍ നേരത്തെ പറഞ്ഞിരുന്നു. പിന്നീട് അഫ്ഗാനിലെ രക്ഷാദൗത്യം ബുദ്ധിമുട്ടേറിയതും വേദനയുണ്ടാക്കുന്നതാണെന്നും അതിനാല്‍, സൈന്യത്തെ അഫ്ഗാനില്‍നിന്ന് പിന്‍വലിക്കുന്നതിന് കാലതാമസമുണ്ടാകുമെന്നും ബൈഡന്‍ വ്യക്തമാക്കിയിരുന്നു.
തന്റെ നിലപാട് ശരിയാണ്. വരും കാലും ഇതിനെ യുക്തിപൂര്‍വ്വമായ തീരുമാനമെന്നാണ് അടയാളപ്പെടുത്തുക. താലിബാന്‍ വളരെ വേഗം തന്നെ നയപരമായ ഒരു തീരുമാനം എടുക്കേണ്ടതുണ്ട്. അഫ്ഗാനിലെ ജനങ്ങള്‍ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്യുവാന്‍ താലിബാന്‍ തയ്യാറാകണമെന്നും വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ബൈഡന്‍ പറഞ്ഞു.
പാഞ്ച്ഷീറിനടുത്ത് അന്‍ദറാബില്‍ തമ്പടിച്ച താലിബാന്‍ തീവ്രവാദികളുടെ നീക്കത്തെ ചെറുക്കുന്നതിനായി സലാങ്ങ് ഹൈവേ അടച്ചതായി അമറുള്ള സലേ പ്രസ്താവനയിറക്കിയിട്ടുണ്ട്. അമറുള്ള സലേ, അഹ്മദ് മസൂദ്, ബിസ്മില്ലാ മുഹമ്മദി തുടങ്ങി, രാജ്യത്ത് തന്നെ വളരെ പ്രസിദ്ധരായ രാഷ്ട്രീയ നേതാക്കളുടെ നേതൃത്വത്തിലുള്ള ചെറുത്തുനില്‍പ്പ് കടുത്ത അഭ്യന്തര കലാപത്തിനിടയാക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. അഫ്ഗാന്‍ സൈന്യവും താലിബാന്‍ വിരുദ്ധരുമടങ്ങുന്ന വലിയൊരു വിഭാഗത്തിന്റെ ചെറുത്തുനില്പിനെ അതിജീവിച്ചുകൊണ്ടുമാത്രമേ താലിബാന് പാഞ്ച്ഷീറിലേക്ക് കടക്കാന്‍ കഴിയൂ
താലിബാന്‍ തീവ്രവാദികള്‍ പഞ്ചഷീര്‍ താഴ്വരയുടെ സമീപമെത്തിയെന്ന് അമറുള്ള സലേ.പാഞ്ച്ഷിര്‍ കവാടത്തില്‍ താലിബാന്‍ വിരുദ്ധസേന പ്രതിരോധം ശക്തമാക്കിയിട്ടുണ്ടെന്നും അമറുള്ള സലേ കൂട്ടിച്ചേര്‍ത്തു. ഇന്ന് രാവിലെ ട്വിറ്ററിലൂടെയാണ് സലേ ഇക്കാര്യം അറിയിച്ചത്.
2002 ല്‍ താലിബാന്‍ അധികാരത്തില്‍ നിന്ന് പിന്‍വാങ്ങിയപ്പോഴാണ് ഷബ്നത്തിന്‍റെ നേതൃത്വത്തില്‍ പെണ്‍കുട്ടികള്‍ക്കായുള്ള വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചത്. എന്നാല്‍ താലിബാന്‍ വീണ്ടും അധികാരം പിടിച്ചെടുത്തതോടെ സ്കൂള്‍ അടച്ച് പൂട്ടേണ്ടിവന്നിരിക്കുകയാണെന്നും ഷബ്ന ട്വീറ്റ് ചെയ്തു.
ജോലി ചെയ്യുന്നതില്‍ നിന്ന് സ്ത്രീകളെ വിലക്കില്ലെന്ന താലിബാന്‍ തീവ്രവാദികളുടെ പ്രഖ്യാപനത്തിന് ശേഷമാണ് ഷബ്നം ഖാന്‍ ദവ്റാനും, സഹപ്രവര്‍ത്തകരും ജോലിക്ക് എത്തിയത്. എന്നാല്‍ ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്നും, മേക്ക് അപ്പ് ചെയ്താല്‍ കൊന്ന് കളയുമെന്നുമാണ് തീവ്രവാദികള്‍ ഭീഷണിപ്പെടുത്തിയതെന്നും ഷബ്നം ഖാന്‍ ദവ്റാന്‍ കൂട്ടിച്ചേര്‍ത്തു. കാബൂള്‍ സര്‍വ്വകലാശാലയില്‍ നിയമ വിദ്യാര്‍ഥിനി കൂടിയാണ് ഷബ്നം ഖാന്‍ ദവ്റാന്‍.
അഫ്ഗാനിസ്ഥാന്റെ അയല്‍രാജ്യങ്ങള്‍ തങ്ങളുടെ അതിര്‍ത്തി തുറന്നിടണമെന്ന് ഐക്യരാഷ്ട്ര സംഘടന കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. താലിബാന്‍ ഭീഷണിയില്‍ പലായനം ചെയ്യാന്‍ ആഗ്രഹിക്കുന്ന അഫ്ഗാനികള്‍ക്ക് മറ്റ് വഴികളില്ലെന്നും അയല്‍രാജ്യങ്ങള്‍ അവരെ സ്വീകരിക്കണമെന്നുമാണ് ഐക്യരാഷ്ട്ര സംഘടനയുടെ അഭയാര്‍ത്ഥികാര്യ ഹൈക്കമ്മീഷണര്‍ ശബിയ മന്ടു പ്രസ്താവനയിറക്കിയത്.
കഴിഞ്ഞ ദിവസം കാബൂള്‍ വിമാനത്താവളത്തിന് സമീപം തടഞ്ഞുവെച്ച 100-ല്‍ ലധികം പേരെ താലിബാന്‍കാര്‍ വിട്ടയച്ചിരുന്നു. രേഖകളുടെ പരിശോധനയില്‍ ഇന്ത്യക്കാരാണ് എന്ന് മനസ്സിലായതിനെ തുടര്‍ന്നാണ് ഇവരെ വിട്ടയച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഇവരെ സുരക്ഷിതയിടങ്ങളില്‍ ഇന്നലെത്തന്നെ എത്തിച്ചിരുന്നു.
ബ്രിട്ടിഷ് പൗരന്മാരും അവര്‍ക്കൊപ്പമുണ്ടായിരുന്ന അഫ്ഗാനികളുമുള്‍പെടെ 2,000 പേരെയാണ് ഇതുവരെയായി ബ്രിട്ടന്‍ രക്ഷപ്പെടുത്തിയത്. മൊത്തം 20,000 അഫ്ഗാനികള്‍ക്ക് രാജ്യത്ത് പുനരധിവാസം നല്‍കുമെന്ന് ജോണ്‍സണ്‍ വാഗ്ദാനം നല്‍കിയിരുന്നു. സിറിയന്‍ സംഘര്‍ഷത്തിനുശേഷം 2014 മുതല്‍ ഈ വര്‍ഷം വരെ നടത്തിയ പുനഃരധിവാസ പദ്ധതിക്കു സമാനമായ രീതിയിലാണ് അഫ്ഗാനിലും ബ്രിട്ടണ്‍ ആളുകളെ ഒഴിപ്പിക്കുന്നത്.
മൂന്ന് ജില്ലകളുടെ നിയന്ത്രണത്തിനായി താലിബാന്‍ തീവ്രവാദികളും, പ്രദേശവാസികളും ഏറ്റുമുട്ടിയതിന്‍റെ നിരവധി ഫോട്ടോകളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം താലിബാനും താലിബാന്‍ വിരുദ്ധ പ്രതിരോധ സേനയും തമ്മിലുള്ള പോരാട്ടത്തെക്കുറിച്ച് വൈരുദ്ധ്യമുള്ള റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.
താലിബാനിലേക്ക് പോകുക. അവിടെ പെട്രോൾ ലിറ്ററിന് 50 രൂപയ്ക്ക് വിൽക്കുന്നു. അഫ്ഗാനിസ്ഥാനിലേക്ക് പോയി വാഹനത്തില്‍ ഇന്ധനം നിറക്കുക. ഇന്ത്യയില്‍ ചുരുങ്ങിയത് എല്ലാവര്‍ക്കും സുരക്ഷിത്വമെങ്കിലുമുണ്ട്. യുവമോര്‍ച്ച സംഘടിപ്പിച്ച മരം നടല്‍ ചടങ്ങില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാംരതന്‍.
താലിബാന് കാബൂള്‍ പിടിച്ചതിനുതൊട്ടുപിന്നാലെ സുരക്ഷ മുന്‍നിര്‍ത്തി, വ്യോമസേനയുടെ പ്രത്യേക വിമാനങ്ങളില്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ നാട്ടിലെത്തിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് താലിബാന്‍ നേതൃത്വം കേന്ദ്ര സര്‍ക്കാരിന് സന്ദേശമയച്ചത്. ഭീകര സംഘടനകളില്‍ നിന്ന് ആക്രമങ്ങള്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ ഉണ്ടാവില്ലെന്ന് താലിബാന്‍ സന്ദേശത്തില്‍ ഉറപ്പ് നല്‍കിയാതയാണ് വിവരം. ആകെ നാല് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓഫീസുകളാണ് അഫഗാനിസ്ഥാനിലുള്ളത്.
കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയ 70 പേരെ സുരക്ഷിത സ്ഥലത്ത് എത്തിച്ചതായാണ് വിവരം. ഇവരില്‍ മലയാളികളുമുണ്ട്. ഒരു ഗുരുദ്വാരയില്‍ കുടുങ്ങിയവരെയാണ് ഇപ്പോള്‍ കൊണ്ടുവരുന്നത്. എത്രയും പെട്ടെന്ന് ഇവരെയും കൊണ്ട് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ.
മനുഷ്യാവകാശങ്ങള്‍ക്ക് പരിഗണന നല്‍കും വിധം സര്‍ക്കാര്‍ രൂപികരിക്കാന്‍ താലിബാനെ നിര്‍ബന്ധിതരാക്കണം. കൂടാതെ സ്ത്രീകളുടെ അവകാശങ്ങളെ അംഗീകരിക്കാന്‍ താലിബനുമേല്‍ സമ്മര്‍ദം ഏര്‍പ്പെടുത്തണമെന്നും ആന്റോണിയോ ഗുട്രസ് പറഞ്ഞു. ഇതിനായി സെക്യുരിറ്റി കൗണ്‍സിലുള്ള എല്ലാ രാജ്യങ്ങളും ഒരുമിച്ച് നില്‍ക്കണം.
താലിബാന് കാബൂള്‍ പിടിച്ചടക്കിയതിനുപിന്നാലെ എല്ലാ ഇന്ത്യന്‍ എംബസികളും അടച്ചിരുന്നു. അംബാസഡറും നയതന്ത്രജ്ഞരുമുള്‍പ്പെടെ 120 പേരേ പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിച്ചിട്ടുണ്ട്.
ഒരു കാരണവുമില്ലാതെ കാബൂളിലെ സ്റ്റേഡിയത്തിൽ ഒരു സ്ത്രീയെ കല്ലെറിഞ്ഞ് കൊല്ലുന്നതിന് ലോകം ഉടൻ സാക്ഷ്യം വഹിക്കും. സ്ത്രീകളുടെ അവകാശങ്ങള്‍ സംബന്ധിച്ച താലിബാന്‍റെ വാഗ്ദാനങ്ങളില്‍ കഴമ്പില്ലെന്നും നിലൂഫാന്‍ റഹ്മാനി വ്യക്തമാക്കി. നിർഭാഗ്യവശാൽ, തന്‍റെ കുടുംബം ഇപ്പോഴും അവിടെയുണ്ട്.
മുന്‍ അഫ്ഗാന്‍ നേതാവ് അഹമ്മദ് ഷാ മസൂദിന്റെ മകന്‍ അഹ്മദ് മസൂസിന്റെ നേതൃത്വത്തിലാണ് പഞ്ചഷീര്‍ പ്രവിശ്യ താലിബാനെ പ്രതിരോധിച്ച് ഇന്നും സ്വതന്ത്ര്യപ്രവിശ്യയായി തുടരുന്നത്.
അഫ്ഗാനിസ്ഥാന് വിട്ടതിന് ശേഷം ആദ്യമയാണ് അഷ്‌റഫ് ഗനി പ്രതികരിക്കുന്നത്. യുഎഇ ഭരണകൂടമാണ് അഷ്‌റഫ് ഗനി രാജ്യത്തുണ്ടെന്ന് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് അഷ്‌റഫ് ഗനിയുടെ വീഡിയോ പുറത്ത് വരുന്നത്. താന്‍ രാജ്യം വിട്ടത് രാജ്യത്ത് രക്തച്ചൊരിച്ചിലുണ്ടാവാതിരിക്കാനാണ്
അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ചരക്ക് നീക്കം പാകിസ്താനിലെ ട്രാൻസിറ്റ് റൂട്ടിലൂടെയാണ് നടത്തിയിരുന്നത്. ഇതാണ് താലിബാന്‍ തടഞ്ഞിരിക്കുന്നത്. കയറ്റുമതിയും, ഇറക്കുമതിയും രാജ്യം നിര്‍ത്തി വെച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അജയ് സഹായ് പറഞ്ഞു.
കാബൂളില്‍ തുടര്‍ന്നിരുന്നെങ്കില്‍ വീണ്ടുമൊരു അഫ്ഗാന്‍ പ്രസിഡന്റിനെ തൂക്കിക്കൊല്ലുന്നതിന് ജനം സാക്ഷ്യം വഹിക്കേണ്ടിവന്നേനേ എന്നും അഷ്‌റഫ് ഗനി പറഞ്ഞു.
അഫ്ഗാനിസ്ഥാനില്‍ ഗവര്‍ണറാകുന്ന ആദ്യ മൂന്ന് വനിതകളില്‍ ഒരാളാണ് സലീമ. പ്രധാന പ്രവിശ്യകള്‍ ചെറുത്ത് നില്‍പ്പില്ലാതെ കീഴടങ്ങിയപ്പോള്‍ ബൽഖ് പ്രവിശ്യയിലെ ചഹര്‍ കിന്റ് ജില്ലാ ഗവര്‍ണറായ സലീമ പിടിച്ചുനില്‍ക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു.
'അഫ്ഗാന്‍ ഭരണഘടനപ്രകാരം പ്രസിഡന്റിന്റെ മരണം, രാജി, മറ്റ് രാജ്യങ്ങളിലേക്ക് രക്ഷപ്പെടല്‍ എന്നിവയിലേതെങ്കിലും സംഭവിച്ചാല്‍ വൈസ് പ്രസിഡന്റിനായിരിക്കും താല്‍ക്കാലിക ചുമതല
അങ്ങേയറ്റം രൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് അഫ്ഗാൻ ജനത എന്നും കടന്നു പോയിട്ടുള്ളത്. ഇപ്പോഴിതാ അശനിപാതം പോലെ അവർക്കു മീതെ വീണ്ടും താലിബാൻ എന്ന വിപത്ത് വന്നു ചേർന്നിരിക്കുന്നു.മനുഷ്യാവകാശങ്ങളെ മാനിക്കാത്ത, വിവേചനത്തിന്റെയും തീവ്ര മത മൗലിക വാദത്തിന്റെയും അപരവത്കരണത്തിന്റെയും പ്രതിലോമ രാഷ്ട്രീയമാണ് താലിബാൻ.
സ്ത്രീകള്‍ പാദം കാണുന്ന തരത്തിലുള്ള ചെരിപ്പ് ധരിക്കരുത്. കൂടെ പുരുഷന്മാരില്ലാതെ മാര്‍ക്കറ്റുകളിലേക്ക് വരരുത്. പുരുഷന്മാര്‍ താടി നീട്ടി വളര്‍ത്തണം തുടങ്ങി നിരവധി നിയന്ത്രണങ്ങള്‍ താലിബാന്‍ ഇതിനകം കൊണ്ടുവന്നുകഴിഞ്ഞു.
അപമാനത്താല്‍ തലയുയര്‍ത്താന്‍ സാധിക്കുന്നില്ല. എല്ലാ കാര്യങ്ങളും കൈവിട്ട് പോയിരിക്കുന്നു. എല്ലാരെയും കെണിയിലാക്കി തന്‍റെ അടുത്തവരുമായി ഗനി ബാബ ഒളിച്ചോടിയിരിക്കുന്നു. അഭയാര്‍ത്ഥികളായവരോട് തങ്ങള്‍ മാപ്പ് ചോദിക്കുന്നു. രാജ്യദ്രോഹികളെ അള്ളാഹു ശിക്ഷിക്കട്ടെ. അയാളുടെ ഈ പ്രവര്‍ത്തി നമ്മുടെ ചരിത്രത്തില്‍ കളങ്കമായിരിക്കുമെന്നാണ് തിങ്കളാഴ്ച രാവിലെ വന്ന ട്വീറ്റില്‍ പറയുന്നത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തെ ട്വീറ്റില്‍ മെന്‍ഷന്‍ ചെയ്തിട്ടുണ്ട്.
അഫ്ഗാന്‍ ജനതയ്ക്കും മുജാഹിദീനുകള്‍ക്കും ഇന്ന് മഹത്തായ ദിവസമാണ്. ഇരുപത് വര്‍ഷത്തെ അവരുടെ ത്യാഗങ്ങള്‍ക്കും പരിശ്രമങ്ങള്‍ക്കും ഫലം ലഭിച്ചിരിക്കുകയാണ് എന്ന് താലിബാന്‍ വക്താവ് മുഹമ്മദ് നയീം അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറയോട് പറഞ്ഞു.
ബലപ്രയോഗത്തിലൂടെ അധികാരം ഏറ്റെടുക്കില്ലെന്ന് താലിബാന്‍ വക്താക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നേതൃത്വത്തിലുളള കെട്ടിടങ്ങള്‍ സുരക്ഷിതമാണ്. ജനങ്ങളുടെ ജീവനും സമ്പത്തിനും അപകടമുണ്ടാകില്ല,
2001 മുതല്‍ ആരംഭിച്ച യുദ്ധത്തില്‍ നിരവധി സഹപ്രവര്‍ത്തകരെയാണ് തനിക്ക് നഷ്ടപ്പെട്ടത്. എങ്കിലും ഈ ജോലിയില്‍ നിന്ന് മാറി നില്ക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. കാരണം ലോകം അറിയാത്ത നിരവധി കാര്യങ്ങള്‍ ഇവിടെ സംഭവിക്കുന്നുണ്ട്. അത് ലോകത്തെ അറിയിക്കുകയാണ് തന്‍റെ ലക്ഷ്യമെന്നും അനിസ വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സ്ത്രീകളെ നിര്‍ബന്ധിച്ച് വിവാഹം ചെയ്യിപ്പിക്കുന്നതായുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. അവിവാഹിതരായ സ്ത്രീകളെയാണ് താലിബാന്‍ തീവ്രവാദികള്‍ ബലമായി വിവാഹം കഴിപ്പിക്കുന്നത്. ദി വാള്‍ സ്ട്രീറ്റ് ജേണലാണ് ഇതുസംബന്ധിച്ച് വിവരം പുറത്തുവിട്ടത്
അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സേനയെ പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ചതിനുശേഷമാണ് അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായത്. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സ്ത്രീകളെ നിര്‍ബന്ധിച്ച് വിവാഹം ചെയ്യിപ്പിക്കുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
അതേസമയം, തങ്ങളുടെ പോരാളികളാൽ ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടുവെന്ന് ആര്‍ക്കും പറയാനാവില്ല. എന്തുകൊണ്ടാണ് അദ്ദേഹം തങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാതിരുന്നതെന്ന് ചോദിക്കുക. താലിബാനുമായി സഹകരിച്ചാല്‍ മാത്രമേ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സുരക്ഷയൊരുക്കാന്‍ തങ്ങള്‍ക്ക് സാധിക്കുകയുള്ളുവെന്നും താലിബാന്‍ വക്താവ് പറഞ്ഞു.
താലിബാന്റെ ഭരണത്തിനുകീഴില്‍ സൈനികര്‍ക്കോ ജനങ്ങള്‍ക്കോ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കോ ഭയപ്പെടേണ്ടതില്ലെന്നാണ് താലിബാന്‍ അവകാശപ്പെടുന്നത് എന്നാല്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ അതിനുവിപരീതമാണ് എന്നും വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
താലിബാന് അഫ്ഗാനിസ്ഥാനെ എളുപ്പത്തില്‍ കീഴ് പ്പെടുത്താന്‍ സാധിക്കുന്നത് യു,എസിന്‍റെ നേതൃത്വത്തിലുള്ള വിദേശസൈന്യത്തിന്‍റെ പിന്മാറ്റത്തോടെയാണ്. അഫ്ഗാനിസ്ഥാന്‍റെ 65%വും താലിബാന്‍റെ കീഴിലായി. താലിബാന്‍റെ ഭീഷണിയനുസരിച്ച് 11 പ്രവിശ്യ തലസ്ഥാനങ്ങള്‍ കീഴടുക്കുമെന്നാണ്.
അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനുളള തീരുമാനത്തില്‍ പശ്ചാത്താപമില്ലെന്നും കഴിഞ്ഞ ഇരുപത് വര്‍ഷം അമേരിക്ക അഫ്ഗാനിസ്ഥാനുവേണ്ടി കോടിക്കണക്കിന് രൂപ ചിലവഴിച്ചിട്ടുണ്ടെന്നും ജോ ബൈഡന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം നാന്‍ഗര്‍ഹാര്‍ പ്രവിശ്യയില്‍ മതപണ്ഡിതന്മാര്‍ അഫ്ഗാന്‍ നാഷണല്‍ ഡിഫന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഫോഴ്‌സിലെ പരിക്കേറ്റവര്‍ക്കായി രക്ത ദാനം ചെയ്ത് അഫ്ഗാന്‍ സൈന്യത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ഇതാദ്യമായല്ല അഫ്ഗാന്‍ തെരുവുകളില്‍ അളളാഹു അക്ബര്‍ വിളി മുഴങ്ങുന്നത്. 1980-കളില്‍ സോവിയറ്റ് യൂണിയന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയപ്പോള്‍ സോവിയറ്റ് യൂണിയനും സര്‍ക്കാരിനുമെതിരെയും ജനങ്ങള്‍ അളളാഹു അക്ബര്‍ വിളിച്ച് പ്രതിഷേധിച്ചിരുന്നു.
ഈ വർഷം സെപ്റ്റംബറോട് കൂടെ അമേരിക്കൻ സൈന്യത്തെ അഫ്ഗാനിസ്ഥാനിൽ നിന്ന് പൂർണ്ണമായും പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിറകെ തീർത്തും ആശ്വാസപരമല്ലാത്ത വാർത്തകളാണ് അവിടെ നിന്നും പുറത്ത് വന്നു കൊണ്ടിരിക്കുന്നത്.
സെപ്റ്റംബർ 11നു മുൻപു മുഴുവൻ അമേരിക്കൻ സൈനികരെയും പിൻവലിക്കാമെന്നായിരുന്നു യുഎസ്– താലിബാൻ കരാർ. എന്നാൽ സെപ്റ്റംബർവരെ കാത്തുനിൽക്കാതെ യുഎസ് സേന സ്ഥലം വിട്ടു.
റിപ്പോർട്ട് അനുസരിച്ച്, അഫ്ഗാൻ സേനയും താലിബാനും തമ്മിലുള്ള യുദ്ധത്തിന്‍റെ ചിത്രം പകര്‍ത്താന്‍ സിദ്ദിഖി അഫ്ഗാൻ നാഷണൽ ആർമി ടീമിനൊപ്പം സ്പിൻ ബോൾഡാക്ക് മേഖലയിലേക്ക് പോയിരുന്നു. ജയിലിലുള്ള ഏഴായിരം പേരെ വിട്ടയക്കാതെ വെടി നിർത്തില്ലെന്ന് നിലപാടിലായിരുന്നു താലിബാൻ. യുദ്ധമേഖലകളിൽ പലായനം തുടരുകയാണ്. ഈ സംഘർഷത്തിൻ്റെ ചിത്രങ്ങൾ റോയിട്ടേഴ്സിനായി പകർത്താനാണ് ഡാനിഷ് അഫ്ഗാനിലെത്തിയത്. ഇതിനിടയില്‍ നടന്ന ആക്രമണത്തില്‍ ഡാനിഷ് താലിബാന്‍റെ കൈകളില്‍ അകപ്പെട്ടു
താലിബാന് ഒരു സൈനിക സംഘടനയല്ല മറിച്ച് സാധാരണ പൗരന്മാരാണ്. ക്യാംപുകളിലെ സാധാരണക്കാരെ എങ്ങനെയാണ് പാക്കിസ്ഥാന്‍ വേട്ടയാടുകയെന്ന് ഇമ്രാന്‍ ഖാന്‍ ചോദിച്ചു.
യുദ്ധമേഖലയിൽ പ്രവേശിക്കുന്ന ഏതൊരു പത്രപ്രവർത്തകനും തങ്ങളെ അറിയിക്കണം. ആ വ്യക്തിക്ക് ആവശ്യമായ സുരക്ഷാസംവിധാനം ഒരുക്കുകയും ചെയ്യും. തങ്ങളെ അറിയിക്കാതെയാണ് മാധ്യമപ്രവർത്തകർ യുദ്ധമേഖലയിൽ പ്രവേശിച്ചത്. ഇന്ത്യൻ പത്രപ്രവർത്തകൻ ഡാനിഷ് സിദ്ദിഖിയുടെ മരണത്തിൽ ഞങ്ങൾ ഖേദിക്കുന്നു വെന്നും സാബിനുള്ള മുജാഹിദ് കൂട്ടിച്ചേര്‍ത്തു.
'തിരികെ വീട്ടിലേക്ക് വരൂ. നിന്നോടും പിതാവിനോടും കണക്ക് തീര്‍ക്കാനുണ്ട്. ഇത്തവണ പിഴവ് പറ്റില്ല' എന്നായിരുന്നു ട്വീറ്റ്.
യു.എസ് പ്രസിഡന്റ് ട്രംപ് ആഫ്ഗാനില്‍നിന്നും സൈന്യത്തെ പിന്‍വലിക്കുന്നത് തുടരുന്നതിനിടെയാണ് മാധ്യമപ്രവർത്തകരെയും പ്രവർത്തകരെയും ഷ്ട്രീയ നേതാക്കളെയും ജഡ്ജിമാരെയും ലക്ഷ്യമിട്ടുള്ള കൊലപാതക പരമ്പരകള്‍ അരങ്ങേറുന്നത്.
അമേരിക്കൻ പ്രസിഡന്റായി ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും തെരഞ്ഞടുക്കപ്പെട്ടാല്‍ അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സേനയെ പിന്‍വലിക്കുമെന്ന് പ്രതീഷിക്കുന്നുവെന്നുമാണ് താലിബാന്‍ പറഞ്ഞത്.
താലിബാനും അഫ്ഗാന്‍ സര്‍ക്കാരും കരാറില്‍ പ്രതിജ്ഞാബദ്ധരായി മുന്നോട്ട് പോകുകയാണെങ്കില്‍ അഫ്ഗാനിലെ യുദ്ധം അവസാനിപ്പിച്ച് സൈന്യത്തെ യുഎസിലേക്ക് കൊണ്ടുവരാനുള്ള പാതയുണ്ടാക്കുമെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കിയിരുന്നു.
19 വർഷമായി രാജ്യത്ത് തുടരുന്ന സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ പ്രധാന ഭാഗമാണ് താലിബാൻ തടവുകാരുടെ മോചനം. മോചിപ്പിച്ച് ദിവസങ്ങൾക്കുള്ളിൽ ഖത്തറിൽ സമാധാന ചർച്ചകൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അഫ്ഗാന്‍ വൃത്തങ്ങൾ അറിയിച്ചു.
ജലാലാബാദിലെ ജയിലിനു നേരെയുണ്ടായ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു. അതിനിടെ ആയിരത്തിലധികം തടവുകാർ ജയില്‍ ചാടാന്‍ ശ്രമിച്ചു. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
അഫ്ഗാനിസ്ഥാനിലെ നിമ്രൂസ്, ഹെൽമണ്ട്, കാന്ദഹാർ പ്രവിശ്യകളിലുള്ള താലിബാന് കീഴിലാണ് (എക്യുഐഎസ്) ഈ തീവ്രവാദ സംഘം പ്രവർത്തിക്കുന്നതെന്ന് ഐസിസ്, അൽ-ക്വൊയ്ദ, ബന്ധപ്പെട്ട വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയെക്കുറിച്ചുള്ള അനലിറ്റിക്കൽ സപ്പോർട്ട് ആൻഡ് സാങ്ക്ഷൻസ് മോണിറ്ററിംഗ് ടീമിന്റെ 26-ാമത്തെ റിപ്പോർട്ട് വ്യക്തമാക്കി.
തോക്കുമായുള്ള പെണ്‍കുട്ടിയുടെ ഫോട്ടോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കൗമാരക്കാരിയുടെ ധൈര്യത്തെ പ്രശംസിക്കുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍.
മാർച്ച് 11-ന് ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ച ശേഷം ഇതുവരെ 15 ആക്രമണങ്ങളാണ് ഉണ്ടായത്. മെയ് 23-ന് താലിബാനും അഫ്ഗാൻ സർക്കാരും തമ്മിൽ മൂന്ന് ദിവസത്തെ വെടിനിർത്തല്‍ പ്രഖ്യാപിച്ചിരുന്നു.
കശ്മീർ പ്രശ്നത്തിന് പരിഹാരം കാണുന്നതു വരെ ഇന്ത്യയുമായി സൗഹാർദബന്ധം സാധ്യമാകില്ലെന്ന താലിബാൻ വക്താവ് സബിഹുല്ല മുജാഹിദിന്റെ അവകാശവാദം സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍, സമൂഹമാധ്യമങ്ങളിലെ ഇത്തരം പ്രചാരണങ്ങള്‍ വ്യാജമാണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.