കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് പുതിയ ചട്ടങ്ങള്‍ പുറത്തിറക്കി താലിബാന്‍. പെണ്‍കുട്ടികള്‍ക്കും, ആണ്‍കുട്ടികള്‍ക്കും പ്രത്യേകം ക്ലാസ് മുറികള്‍ ഒരുക്കും. പെണ്‍കുട്ടികളുടെ വസ്ത്ര ധാരണത്തില്‍ പ്രത്യേകം നിബന്ധനകള്‍ കൊണ്ടുവരും. അതോടൊപ്പം, പെണ്‍കുട്ടികളെ വനിതാ അധ്യാപകരാണ് പഠിപ്പിക്കുക. വനിതാ അധ്യാപകരില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പുരുഷ അധ്യപകര്‍ക്ക് പെണ്‍കുട്ടികളെ കര്‍ട്ടന് പിന്നില്‍ നിന്ന് പഠിപ്പിക്കാം. അതേസമയം, വിദ്യാഭ്യാസ മന്ത്രലായം കോളജുകളിലെ സിലബസ് പുനപരിശോധിക്കുമെന്നും താലിബാന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. താലിബാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പാണ് വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചത്.
പിജി കോഴ്‌സുകളില്‍ പെണ്‍കുട്ടികള്‍ക്ക് തുടര്‍ പഠനം ആരംഭിക്കാം. എന്നാല്‍ ശിരോവസ്ത്രം അടക്കമുള്ള വസ്ത്രധാരണം നിർബന്ധമാണ്. എന്നാല്‍ പെണ്‍കുട്ടികള്‍ മുഖം മറക്കുന്നതിനെ സംബന്ധിച്ച് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. പുതിയ മന്ത്രിസഭയിൽ വിദ്യാഭ്യാസ ചുമതല വഹിക്കുന്ന അബ്ദുൽ ബാഖി ഹഖാനിയാണ് വിദ്യാഭ്യാസ നയം മാധ്യമങ്ങളെ അറിയിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
താലിബാന്‍ അധികാരമേറ്റതിന് പിന്നാലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകള്‍ ഉയര്‍ന്നു വന്നിരുന്നു. ഇതിനു പിന്നാലെയാണ് താലിബാന്‍റെ വിദ്യാഭ്യാസ നയങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.