കാബൂള്‍: കാശ്മീരിലെ മുസ്ലിങ്ങള്‍ക്കായി ശബ്ദമുയര്‍ത്താന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് താലിബാന്‍. മുസ്ലിങ്ങള്‍ എന്ന നിലയിലാണ് ഞങ്ങള്‍ അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനാഗ്രഹിക്കുന്നത്. കാശ്മീരിലെയല്ല ലോകത്തിന്‍റെ ഏത് കോണിലുള്ള മുസ്ലിംങ്ങള്‍ക്ക് വേണ്ടിയും താലിബാന്‍ ശബ്ദമുയര്‍ത്തുമെന്നും താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീദ് വ്യക്തമാക്കി.
കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. അതിൽ ഇടപെടുന്നില്ല എന്നായിരുന്നു താലിബാൻ നേരത്തെ വ്യക്തമാക്കിയിരുന്നത്. മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടില്ല എന്നത് തങ്ങളുടെ നയമാണെന്നും കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഡൽഹി ആക്രമിക്കാൻ പദ്ധതിയിട്ടിട്ടില്ലെന്നും സുഹൈല്‍ നേരെത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായിട്ടാണ് താലിബാന്‍റെ പുതിയ നിലപാട്.മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കശ്മീർ പ്രശ്നത്തിന് പരിഹാരം കാണുന്നതു വരെ ഇന്ത്യയുമായി സൗഹാർദബന്ധം സാധ്യമാകില്ലെന്ന താലിബാൻ വക്താവ് സബിഹുല്ല മുജാഹിദിന്റെ അവകാശവാദം സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍, സമൂഹമാധ്യമങ്ങളിലെ ഇത്തരം പ്രചാരണങ്ങള്‍ വ്യാജമാണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. അതേസമയം താലിബാനില്‍ വ്യത്യസ്ഥ അഭിപ്രായക്കാരുണ്ടെന്നും നിരീക്ഷകര്‍ സൂചിപ്പിരുന്നു. പാകിസ്താനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരും സ്വതന്ത്ര നിലപാടുള്ളവരുമുണ്ട്.
അതേസമയം, അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസി തുറന്ന് പ്രവര്‍ത്തിക്കണമെന്നും, ഇന്ത്യയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുവാനും കഴിഞ്ഞ ദിവസം താലിബാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ ഐഎസില്‍ ചേര്‍ന്ന ഇന്ത്യന്‍ പൗരന്‍മാരെ കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ രാജ്യത്തേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. 43 വിമാനത്താവളങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജാഗത്ര നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.