കാബൂള്‍: താലിബാൻ ഏറ്റവും കൂടുതൽ വേദനിപ്പിക്കുക സ്ത്രീകളെയാണെന്ന് അഫ്ഗാനിലെ ആദ്യ വനിതാ പൈലറ്റ് നിലൂഫര്‍ റഹ്മാനി. താലിബാന്‍റെത് കടുത്ത സ്ത്രീവിരുദ്ധ നിലപാടുകളാണെന്ന് നിലൂഫര്‍ റഹ്മാനി കൂട്ടിച്ചേര്‍ത്തു. ഇസ്ലാമിക നിയമങ്ങളുടെ അടിസ്ഥാനത്തില്‍ വരും കാലങ്ങളില്‍ സ്ത്രീകളെ ബഹുമാനിച്ചുകൊണ്ട് ഭരണം നടത്തുമെന്ന താലിബാന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് നിലൂഫര്‍ റഹ്മാനിയുടെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഒരു കാരണവുമില്ലാതെ കാബൂളിലെ സ്റ്റേഡിയത്തിൽ ഒരു സ്ത്രീയെ കല്ലെറിഞ്ഞ് കൊല്ലുന്നതിന് ലോകം ഉടൻ സാക്ഷ്യം വഹിക്കും. സ്ത്രീകളുടെ അവകാശങ്ങള്‍ സംബന്ധിച്ച താലിബാന്‍റെ വാഗ്ദാനങ്ങളില്‍ കഴമ്പില്ലെന്നും നിലൂഫര്‍ റഹ്മാനി വ്യക്തമാക്കി. നിർഭാഗ്യവശാൽ, തന്‍റെ കുടുംബം ഇപ്പോഴും അവിടെയുണ്ട്. അഫ്ഗാനിസ്ഥാനിൽ സംഭവിച്ചത് കേട്ട് തനിക്ക് ഉറങ്ങാൻ കഴിയുന്നില്ല. മാതാപിതാക്കളുടെ സുരക്ഷയെക്കുറിച്ച് ഭയപ്പെടുന്നു.അതോടൊപ്പം തന്‍റെ സുരക്ഷയെക്കുറിച്ചുമെന്നും നിലൂഫര്‍ റഹ്മാനി കൂട്ടിച്ചേര്‍ത്തു. 2013 മുതല്‍ താലിബാന്‍ തീവ്രവാദികളുടെ വധഭീക്ഷണി നേരിടുന്നയാളാണ് നിലൂഫര്‍ റഹ്മാനി.