അയൽരാജ്യമായ അഫ്ഗാനിസ്ഥാനിൽ ആറായിരത്തി അഞ്ഞൂറോളം പാകിസ്ഥാൻ തീവ്രവാദികൾ ഉണ്ടെന്ന് യുഎൻ റിപ്പോർട്ട്. തെഹ്രിക്-ഇ-താലിബാൻ പാകിസ്ഥാൻ സംഘടനയിൽ പെട്ട ഇവർ ഇന്ത്യക്കും പാകിസ്താനും ഒരേ തരത്തിൽ ഭീഷണിയാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
അഫ്ഗാനിസ്ഥാനിലെ നിമ്രൂസ്, ഹെൽമണ്ട്, കാന്ദഹാർ പ്രവിശ്യകളിലുള്ള താലിബാന് കീഴിലാണ് (എക്യുഐഎസ്) ഈ തീവ്രവാദ സംഘം പ്രവർത്തിക്കുന്നതെന്ന് ഐസിസ്, അൽ-ക്വൊയ്ദ, ബന്ധപ്പെട്ട വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയെക്കുറിച്ചുള്ള അനലിറ്റിക്കൽ സപ്പോർട്ട് ആൻഡ് സാങ്ക്ഷൻസ് മോണിറ്ററിംഗ് ടീമിന്റെ 26-ാമത്തെ റിപ്പോർട്ട് വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനിലെ ഒരു വലിയ തീവ്രവാദ ഗ്രൂപ്പായ” തെഹ്രിക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) പാകിസ്ഥാനിലെ വിവിധ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തതായും, നിരവധി മുൻ ടിടിപി തീവ്രവാദികൾ ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റ് ലെവന്റ് - ഖൊറാസാൻ (ഐസിഎൽ-കെ)സംഘത്തിൽ ചേർന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. ടിടിപി ഗ്രൂപ്പും അതിന്റെ വിവിധ ശാഖകളും ഐസിഎൽ-കെ യുമായി യോജിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു.