ഡല്‍ഹി: സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ആർഎസ്എസ് സർ സംഘ് ചാലക് മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തി. നാഗ്പൂരിലെ ആര്‍ എസ് എസ് ആസ്ഥാനത്തുവെച്ചായിരുന്നു കൂടിക്കാഴ്ച. ആർഎസ്എസ് സ്ഥാപകൻ കെ ബി ഹെഡ്‌ഗെവാറിന്റെ കുടുംബവീടും ബോബ്‌ഡെ സന്ദർശിച്ചു.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്ക് പിന്‍ഗാമിയായി 2019 നവംബർ 18-ന് ചീഫ് ജസ്റ്റിസായി അധികാരമേറ്റ എസ് എ ബോബ്‌ഡെ വിരമിച്ച ഒഴിവിലാണ് ജസ്റ്റിസ് എന്‍ വി രമണ അധികാരമേറ്റത്. രാജ്യത്തിന്റെ 47-മത്തെ ചീഫ് ജസ്റ്റിസായിരുന്ന എസ് എ ബോബ്‌ഡെ ചീഫ് ജസ്റ്റിസ് പദവിൽ നിന്ന് വിരമിച്ച ശേഷം ഡൽഹിയിലും നാഗ്പൂരിലുമായാണ് താമസം. രഞ്ജന്‍ ഗോഗോയിക്ക് പിന്നാലെ ബിജെപിയുമായി അടുക്കുന്നതിന്റെ സൂചനയായാണ് ബോബ്‌ഡെയുടെ സന്ദര്‍ശനത്തെ രാഷ്ട്രീയ മാധ്യമ നിരീക്ഷകര്‍ കരുതുന്നത്. ജസ്റ്റിസ് ബോബ്‌ഡെ, ഗോവയിലെ ഏക സിവിൽ കോഡിനെ പ്രകീർത്തിച്ച് നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ചീഫ് ജസ്റ്റിസായിരിക്കെത്തന്നെ ജസ്റ്റിസ് ബോബ്‌ഡെക്കെതിരെ സംഘപരിവാര്‍ ബന്ധം ആരോപിച്ചുകൊണ്ട് വാര്‍ത്തകള്‍ വന്നിരുന്നു. നാഗ്പൂരിൽ വച്ച് ബിജെപി നേതാവിന്‍റെ ആഡംബര ബൈക്കിൽ ഇരുന്ന് ബോബ്‌ഡെ ഫോട്ടോയെടുത്തതാണ് വിവാദമായത്. ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് ബോബ്ഡെക്ക് മുമ്പ് വിരമിച്ച രഞ്ജൻ ഗൊഗോയിയെ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബോബ്‌ഡെ ആര്‍ എസ് എസ് മേധാവിയുമായി കൂടികാഴ്ച നടത്തിയത്.