തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഇന്ധന നികുതി കുറക്കാന്‍ സാധിക്കില്ലെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ. ഈ വർഷം മാത്രം കേരളത്തിന്‍റെ വിഹിതമായ 6,400 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചത്. 30 രൂപയിലധികമാണ് കേന്ദ്രം ഇന്ധനവില വർധിപ്പിച്ചത്. കേന്ദ്രം ഇപ്പോള്‍ കാണിക്കുന്നത് പോക്കറ്റടിക്കാരന്‍റെ രീതിയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ധനവിലയില്‍ ആനുപാതികമായ കുറവ് കേരളത്തിലും പ്രതിഫലിക്കും. എന്നാല്‍ കൂടുതല്‍ ഇളവുകള്‍ നല്കാന്‍ സംസ്ഥാനത്തിന് സാധിക്കില്ല. സാമൂഹിക ക്ഷേമ പരിപാടികള്‍ നടപ്പിലാക്കണമെങ്കില്‍ സര്‍ക്കാര്‍ ഖജനാവില്‍ പണം ആവശ്യമാണ്. അതിനാല്‍ ഇന്ധന നികുതി പോലുള്ളവ കുറച്ച് മുന്‍പോട്ട് പോകാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം, കേരളം ഇന്ധനവില കുറച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തിറങ്ങുമെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ പറഞ്ഞു. പ്രഖ്യാപിത സമരങ്ങളുമായി മുന്‍പോട്ട് പോകാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില കുറച്ചതിന് പിന്നാലെ ബിജെപി ഭരിക്കുന്ന 9 സംസ്ഥാനങ്ങളിലും ഇന്ധന നികുതി കുറച്ചു. ഉത്തർപ്രദേശ് പെട്രോളിനും ഡീസലിനും ലീറ്ററിന് 12 രൂപ വീതം കുറച്ചു. ഉത്തരാഖണ്ഡ് 2 രൂപയും അസം, ത്രിപുര, കർണാടക, ഗോവ, ഗുജറാത്ത്, മണിപ്പുർ എന്നീ സംസ്ഥാനങ്ങൾ ലീറ്ററിന് 7 രൂപ വീതവുമാണ് കുറച്ചത്.