പാചക വാതക - ഇന്ധന വില വര്‍ദ്ധനവിനെതിരെ സംസ്ഥാനത്ത് ഇന്ന് കോണ്‍ഗ്രസിന്‍റെ നേത്രുത്വത്തില്‍ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഗ്യാസ് സിലണ്ടര്‍, ഇരു ചക്രവാഹങ്ങള്‍ എന്നിവയില്‍ മാല ചാര്‍ത്തിയാണ് പ്രതിഷേധം സംഘടിപ്പിക്കുക. അടുത്ത മാസം ഡി സി സി യുടെ നേതൃത്വത്തില്‍ ജില്ലാ തലത്തിലും
സംസ്ഥാനം മാസങ്ങള്‍ക്കുള്ളില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്‍റെ പുതിയ നീക്കം. കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവില കുറച്ചതിന് പിന്നാലെ ബിജെപി ഭരിക്കുന്ന 9 സംസ്ഥാനങ്ങളിലും ഇന്ധന നികുതി കുറച്ചിരുന്നു. ഉത്തർപ്രദേശ് പെട്രോളിനും ഡീസലിനും ലീറ്ററിന് 12 രൂപ വീതം കുറച്ചു. ഉത്തരാഖണ്ഡ് 2 രൂപയും അസം, ത്രിപുര, കർണാടക, ഗോവ, ഗുജറാത്ത്, മണിപ്പുർ എന്നീ സംസ്ഥാനങ്ങൾ ലീറ്ററിന് 7 രൂപ വീതവുമാണ് കുറച്ചത്.
ഇന്ധനവിലയില്‍ ആനുപാതികമായ കുറവ് കേരളത്തിലും പ്രതിഫലിക്കും. എന്നാല്‍ കൂടുതല്‍ ഇളവുകള്‍ നല്കാന്‍ സംസ്ഥാനത്തിന് സാധിക്കില്ല. സാമൂഹിക ക്ഷേമ പരിപാടികള്‍ നടപ്പിലാക്കണമെങ്കില്‍ സര്‍ക്കാര്‍ ഖജനാവില്‍ പണം ആവശ്യമാണ്. അതിനാല്‍ ഇന്ധന നികുതി പോലുള്ളവ കുറച്ച് മുന്‍പോട്ട് പോകാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.
കൊച്ചിയില്‍ ഡീസലിന് 97.95 രൂപയും പെട്രോളിന് 104. 42 രൂപയുമാണ്. കോഴിക്കോട് ഡീസലിന് 98.28 രൂപയും പെട്രോളിന് 104.64 രൂപയുമാണ് വര്‍ധിച്ചത്. 17 ദിവസത്തിനിടെ ഡീസലിന് കൂടിയത് നാലര രൂപയിലേറെയാണ്, പെട്രോളിന് 17 ദിവസത്തിനിടെ കൂടിയത് 2 രൂപയും 99 പൈസയുമാണ്. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ഇന്ധനവില രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലാണ്. ശ്രീ ഗംഗാനഗറില്‍ പെട്രോളിന് 116.06 രൂപയും ഡീസലിന് 106.77 രൂപയുമാണ്.
പെട്രോള്‍, ഡീസല്‍ വില ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. സർവകാല റെക്കോർഡുകളാണ് ഇപ്പോഴത്തെ ഇന്ധനവില നിരന്തരം മറികടന്നുകൊണ്ടിരിക്കുന്നത്. ചില്ലറ ഇന്ധന വിലക്ക് 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണുള്ളത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില