റായ്പൂര്‍: ഐശ്വര്യത്തിനായി ചാട്ടവാര്‍ അടിയേറ്റുവാങ്ങി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. ഗോവര്‍ധന്‍ പൂജാ ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഭൂപേഷ് ചാട്ടവാറടി ഏറ്റുവാങ്ങിയത്. മുഖ്യമന്ത്രിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. ജഞ്ച്ഗിരി ഗ്രാമത്തിലെ ഗോവര്‍ദ്ധന്‍ പൂജയോട് അനുബന്ധിച്ച് നടന്ന ചടങ്ങിലാണ് ഭൂപേഷ് ബാഗേല്‍ ചാട്ടവാറുകൊണ്ടുള്ള അടി വാങ്ങുന്നത്.
ഗ്രാമങ്ങളില്‍ നടത്തുന്ന ഓരോ ആചാരങ്ങളും കര്‍ഷകരുടെ ഐശ്വര്യത്തിന് വേണ്ടിയുള്ളതാണ്. കഴിഞ്ഞ വര്‍ഷം വരെ തന്‍റെ പിതാവാണ് ചാട്ടവാര്‍ അടിയേല്‍ക്കാറുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോൾ ഭരോസ ഠാക്കൂറിന്‍റെ മകനായ താന്‍ ഈ പാരമ്പര്യം പിന്തുടരുന്നു. നമ്മുടെ പൂർവ്വികർക്ക് ഇത്തരം പാരമ്പര്യങ്ങൾ ഉണ്ടായിരുന്നു, അത് ജനപ്രിയവും വളരെയധികം സന്തോഷം നൽകുന്നതുമാണ്. ഗ്രാമങ്ങളിലെ ഈ ആചാരങ്ങൾ കർഷകരുടെ നന്മയ്ക്കായി ഉദ്ദേശിച്ചുള്ളതാണ്. ഇത്തരം ആചാരങ്ങളില്‍ കൂടിയാണ് കര്‍ഷകര്‍ നിലനില്‍ക്കുന്നതെന്നും ഭൂപേഷ് ബാഗേല്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്‍റെ വലത് കൈത്തണ്ടയിലാണ് ബീരേന്ദ്ര താക്കൂര്‍ എന്നയാള്‍ ചാട്ടവാറുകൊണ്ട് എട്ടു തവണ ആഞ്ഞടിച്ചത്. ചടങ്ങിനു ശേഷം മുഖ്യമന്ത്രി ബീരേന്ദ്ര താക്കൂറിനെ ആലിംഗനം ചെയ്യുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഗോവര്‍ധന പൂജയോടനുബന്ധിച്ച് മുഖ്യമന്ത്രി എല്ലാ വര്‍ഷം ജഞ്ച്ഗിരിയില്‍ സന്ദര്‍ശനം നടത്താറുണ്ട്. ചാട്ടവാറടിയേറ്റാല്‍ ഐശ്വര്യവും ഭാഗ്യവും ലഭിക്കുമെന്നാണ് ഗ്രാമവാസികൾ വിശ്വസിക്കുന്നത്.