ഇംഫാല്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ എത്തിയാല്‍ മണിപ്പൂരിലെ പ്രത്യേക സൈനിക അധികാരം (അഫ്‌സ്പ) എടുത്ത് കളയുമെന്ന് കോണ്‍ഗ്രസ്. ജനങ്ങളുടെ അവകാശത്തെ ഹനിക്കുന്ന പ്രത്യേക സൈനിക അധികാരം പോലുള്ള നിയമങ്ങള്‍ സംസ്ഥാനത്തിന് ആവശ്യമില്ലെന്നും അതിനു വേണ്ടി പോരാട്ടം തുടരുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ശീതകാല പാര്‍ലമെന്‍റ് സമ്മേളനത്തില്‍ നിയമം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടണമെന്നും കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് അധികാരത്തിലിരുന്ന സമയത്ത് സംസ്ഥാനത്തെ 7 നിയമസഭാ മണ്ഡലങ്ങളിലെ പ്രത്യേക സൈനികധികാര നിയമം പിന്‍വലിച്ചിരുന്നു. 2022 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തുനിന്നു തന്നെ പ്രത്യേക സൈനിക അധികാരം പിന്‍വലിക്കാനുള്ള തീരുമാനമായിരിക്കും മന്ത്രി സഭാ ആദ്യം കൈക്കൊള്ളുകയെന്നും കോണ്‍ഗ്രസ് നേതൃത്വം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നാഗാ വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ച് സുരക്ഷാ സൈന്യത്തിന്‍റെ വെടിയേറ്റ് 15 ഗ്രാമീണര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രത്യേക സൈനികാധികാര നിയമം പിന്‍വലിക്കണമെന്ന് നാഗാലാന്‍ഡ് മുഖ്യമന്ത്രി നെഫ്യു റിയോയും ആവശ്യപ്പെട്ടിരുന്നു. ബിജെപി നയിക്കുന്ന എൻഡിഎയുടെ ഭാഗമാണ് നെഫ്യു റിയോ. നാഗാലാന്‍ഡിന് പിന്നാലെ മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയും പ്രത്യേക സൈനികാധികാര നിയമം പിന്‍വലിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.