നാഗാ വിഘടനവാദികളെന്നു കരുതിയാണ് സുരക്ഷാ സേന ഗ്രാമീണര്‍ക്കെതിരെ വെടിവെച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. പ്രശ്‌നബാധിത മേഖലയെന്ന് പ്രഖ്യാപിക്കപ്പെട്ട ഏത് സ്ഥലത്തും സ്വതന്ത്ര നടപടികള്‍ക്ക് സൈന്യത്തിന് അധികാരം നല്‍കുന്ന നിയമമായ അഫ്‌സ്പ ഉപയോഗിച്ചാണ് സൈന്യം ഗ്രാമീണര്‍ക്കെതിരെ വെടിയുതിര്‍ത്തത്
പ്രതിഷേധത്തെ തുടര്‍ന്ന് പ്രത്യേക സൈനീകധികാര നിയമം പിന്‍വലിക്കുന്നത് പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പ് നല്‍കിയിരുന്നതായി മുഖ്യമന്ത്രി നെഫ്യു റിയോ വ്യക്തമാക്കിയിരുന്നു. അതോടൊപ്പം,അഫ്‌സ്പ എടുത്ത് കളയണമെന്നാവശ്യപ്പെട്ട് നാഗാലാന്‍ഡ് നിയമസഭ പ്രമേയം പാസാക്കിയിരുന്നു.
കോണ്‍ഗ്രസ് അധികാരത്തിലിരുന്ന സമയത്ത് സംസ്ഥാനത്തെ 7 നിയമസഭാ മണ്ഡലങ്ങളിലെ പ്രത്യേക സൈനീകധികാര നിയമം പിന്‍വലിച്ചിരുന്നു. 2022 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തുനിന്നു തന്നെ പ്രത്യേക സൈനീക അധികാരം പിന്‍വലിക്കാനുള്ള തീരുമാനമായിരിക്കും
ചില മാദ്ധ്യമങ്ങളിൽ നിന്നും സമൂഹമാധ്യമങ്ങളിലെ വലതുപക്ഷ ഐഡികളിൽ നിന്നും ശക്തമായ ആക്രമണം നേരിട്ടിട്ടുണ്ട്. AFSPA പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്ന രാജ്യദ്രോഹിയെന്ന വിശേഷണം കിട്ടിയിട്ടുണ്ട്. ഇതിൻറെ പേരിൽ ഒരു ദേശീയ ടെലിവിഷൻ ചാനലിലെ തീവ്ര വലതുപക്ഷ നിലപാടുകാരനായ ഒരു അവതാരകൻ എനിക്കെതിരെ ഉറഞ്ഞുതുള്ളിയതും ഓർക്കുകയാണ്.