കൊഹിമ: നാഗാലാൻഡിൽ അഫ്സ്പ (പ്രത്യേക സൈനീകാധികാരം) ആറ് മാസത്തേക്ക് കൂടി നീട്ടി. സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്സ്പ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കേന്ദ്രത്തിന്‍റെ തീരുമാനം. ഡിസംബര്‍ ആറിന് നാഗാ വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ച് സുരക്ഷാ സൈന്യം 15 ഗ്രാമീണരെ വെടി വെച്ച് കൊന്നതിന് പിന്നാലെയാണ് നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നാഗാലാൻഡില്‍ ശക്തമായ പ്രതിഷേധം നടക്കുന്നത്. സുരക്ഷാ സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടവരെല്ലാം കല്‍ക്കരി ഖനിയിലെ തൊഴിലാളികളായിരുന്നു.
പ്രതിഷേധത്തെ തുടര്‍ന്ന് പ്രത്യേക സൈനീകധികാര നിയമം പിന്‍വലിക്കുന്നത് പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പ് നല്‍കിയിരുന്നതായി മുഖ്യമന്ത്രി നെഫ്യു റിയോ വ്യക്തമാക്കിയിരുന്നു. അതോടൊപ്പം, അഫ്‌സ്പ എടുത്ത് കളയണമെന്നാവശ്യപ്പെട്ട് നാഗാലാന്‍ഡ് നിയമസഭ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. ഇതിനിടെയിലാണ് കേന്ദ്ര സര്‍ക്കാര്‍ ആറു മാസത്തേക്ക് കൂടീ അഫ്സ്പ നീട്ടിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയും പ്രത്യേക സൈനികാധികാര നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരുന്നു. നാഗാലാന്‍ഡിനും മേഘാലയക്കും പുറമേ അസം, മണിപ്പുർ, അരുണാചൽ പ്രദേശിന്‍റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലും പ്രത്യേക സൈനികാധികാര നിയമം നിലവിലുണ്ട്. പ്രശ്‌നബാധിത മേഖലയെന്ന് പ്രഖ്യാപിക്കപ്പെട്ട ഏത് സ്ഥലത്തും സ്വതന്ത്ര നടപടികള്‍ക്ക് സൈന്യത്തിന് അധികാരം നല്‍കുന്ന നിയമമാണ് അഫ്സ്പ.