കൊച്ചി: നടിയെ അക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുടെ കത്ത് പുറത്ത് വന്നതിന് പിന്നാലെ നടന്‍ സിദ്ദിഖിനെതിരെ രൂക്ഷവിമര്‍ശനവുമായി നടി രേവതി സമ്പത്ത്. സിദ്ദിഖ് ഒരു ഫ്രോഡ് ആണ്. ഇയാളൊക്കെ ഇന്നും ഇറങ്ങുന്ന എല്ലാ സിനിമയിലും ഉണ്ട്. ഇങ്ങനെ ഉള്ളവന്മാരെയൊക്കെ കല എന്ന ഇടത്തിൽ നിന്നും എടുത്തെറിയേണ്ട സമയം ഒക്കെ കഴിഞ്ഞിരിക്കുന്നു. പല സിദ്ദിഖുമാർ ഇന്നും ആ ഇടത്തിൽ ആക്റ്റീവ് ആയി നിൽക്കുന്നതിൽ തന്നെ ആ ഇടം എത്രമാത്രം അബ്യൂസീവ് സ്പേസ് ആണെന്ന് മനസ്സിലാക്കാമെന്നായിരുന്നു രേവതി സമ്പത്ത് ഫേസ്ബുക്കില്‍ കുറിച്ചത്.
നടിയെ അക്രമിക്കാന്‍ ദിലീപ് പദ്ധതിയിടുമ്പോള്‍ സിദ്ദിഖ് കൂടെ ഉണ്ടായിരുന്നുവെന്ന് പള്‍സര്‍ സുനി എഴുതിയ കത്തില്‍ പറയുന്നുണ്ട്. 2018 ലാണ് പള്‍സര്‍ സുനി ഈ കത്തെഴുതുന്നത്. പള്‍സര്‍ സുനി തന്റെ അമ്മയെയാണ് കത്ത് ഏല്‍പ്പിച്ചിരുന്നത്. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ കത്ത് പുറത്തുവിടണമെന്ന് പള്‍സര്‍ സുനി അമ്മക്ക് നിര്‍ദേശവും നല്‍കിയിരുന്നു. ഈ കത്ത് പുറത്ത് വന്നതിന് പിന്നാലെയാണ് രേവതി സമ്പത്ത് സിദ്ദിഖിനെതിരെ ആഞ്ഞടിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സിദ്ദീഖിനെതിരെ ഇതിനുമുന്‍പും രേവതി സമ്പത്ത് രംഗത്തെത്തിയിരുന്നു. സിദ്ദിഖില്‍ നിന്നും തനിക്ക് ലൈംഗീകാധിക്ഷേപം നേരിടേണ്ടി വന്നുവെന്നാണ് നേരത്തെ രേവതി ആരോപിച്ചത്. 2019 മെയിലായിരുന്നു രേവതിയുടെ വെളിപ്പെടുത്തല്‍. 2016ല്‍ തിരുവനന്തപുരം നിള തീയേറ്ററില്‍ വെച്ച് വാക്കുകള്‍ കൊണ്ടുള്ള ലൈംഗീക അധിക്ഷേപം സിദ്ദീഖില്‍ നിന്നുണ്ടായി എന്നായിരുന്നു രേവതി പറഞ്ഞിരുന്നത്.