ദിലീപിന് ഒരു അബദ്ധം പറ്റിയതാണെന്നും എന്തുവന്നാലും കൂടെ നില്‍ക്കുമെന്നും സിദ്ദിഖ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തെക്കുറിച്ചും ക്രൈംബ്രാഞ്ച് വ്യക്തവരുത്തിയെന്നാണ് റിപ്പോര്‍ട്ട്. നേരത്തേ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ദിവസം 'ആക്രമിക്കപ്പെട്ട നടി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ'
കേസിന്‍റെ കാര്യത്തില്‍ അതിജീവിതക്ക് ആശങ്കയുണ്ടാകും. അഞ്ച് വര്‍ഷമായി നീതിക്കായി അവര്‍ പോരാടുകയാണ്. നടിയുടെ പരാതിയെ രാഷ്ട്രീയ മുതലെടുപ്പിനായി ആരും ഉപയോഗിക്കരുത്. സംസ്ഥാന സര്‍ക്കാര്‍ അതിജീവിതക്കൊപ്പമാണ് എപ്പോഴും നില്‍ക്കുന്നത്. കേസിന്‍റെ തുടക്കം മുതല്‍ അക്കാര്യങ്ങള്‍ പരിശോധിച്ചാല്‍ മനസിലാകും.
തൃക്കാക്കരയില്‍ വോട്ടുചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിദ്ദിഖ്. അതിജീവിതയുടെ പരാതി തൃക്കാക്കര തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അതിന് അതിജീവിത മത്സരിക്കുന്നില്ലെല്ലോയെന്നാണ് സിദ്ദിഖ് മറുപടി പറഞ്ഞത്. അതിജീവിതയുടെ പരാതി ഇവിടെ വിഷയമാക്കിയത് എന്തിനാണെന്ന് പോലും അറിയില്ലെന്നും സിദ്ദിഖ് പ്രതികരിച്ചു.
നടിയെ അക്രമിക്കാന്‍ ദിലീപ് പദ്ധതിയിടുമ്പോള്‍ സിദ്ദിഖ് കൂടെ ഉണ്ടായിരുന്നുവെന്ന് പള്‍സര്‍ സുനി എഴുതിയ കത്തില്‍ പറയുന്നുണ്ട്. 2018 ലാണ് പള്‍സര്‍ സുനി ഈ കത്തെഴുതുന്നത്. പള്‍സര്‍ സുനി തന്റെ അമ്മയെയാണ് കത്ത് ഏല്‍പ്പിച്ചിരുന്നത്. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ കത്ത് പുറത്തുവിടണമെന്ന് പള്‍സര്‍ സുനി അമ്മക്ക് നിര്‍ദേശവും നല്‍കിയിരുന്നു.