ഡൽഹി നിസാമുദ്ദിൻ തബ് ലീഗ് ജമാഅത്ത് മതസമ്മേളനത്തിൽ കേരളത്തിൽ നിന്ന് 300 ഓളം പേർ പങ്കെടുത്തു. കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ളവരും മതസമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ട്. ഡൽഹിയിൽ രണ്ട് ഘട്ടങ്ങളിലായി നടന്ന സമ്മേളനത്തിലാണ് ഇത്രയും പേർ പങ്കെടുത്തത്. ഇവരിൽ 79 പേർ കേരളത്തിൽ മടങ്ങിയെത്തി. മാർച്ച് 3 മുതൽ 5 വരെ നടന്ന പ്രാർത്ഥനയിൽ പങ്കെടുത്തവരാണ് മടങ്ങിയെത്തിയത്. കേരളത്തിൽ എത്തിയവരുടെ പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കിയി. ഇവരുടെ സ്രവ പരിശോധന നടത്താന നടത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ മടങ്ങിയെത്തിയത്. 18 പേർ ജില്ലയിൽ മടങ്ങിയെത്തിയതായണ് വിവരം. കോഴിക്കോട് 2 ഉം, തിരുവനന്തപുരത്തും കാസർകോഡും 6 പേർ വീതവും, ഇടുക്കിയിൽ 5 ഉം പേർ മടങ്ങിയെത്തിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കേരളത്തിൽ നിന്നുള്ള 150 ഓളം പേർ മറ്റ് സംസ്ഥാനങ്ങളിൽ പ്രാർത്ഥനകളിൽ പങ്കെടുക്കാൻ പോയി. സമ്മേളനത്തിൽ പങ്കെടുത്ത് തിരൂരിൽ മടങ്ങിയെത്തിയ ആന്ധ്ര സ്വദേശിയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലേഷ്യയിലെ കോലാലംപൂരിലെ മതസമ്മേളനത്തിൽ പങ്കെടുത്ത തളിപ്പറമ്പ് സ്വദേശി നരീക്ഷണത്തിലാണ്.