തിരുവനന്തപുരം: എസ് എസ് എല്‍ സി, പ്ലസ് ടൂ പരീക്ഷകള്‍ക്ക് ഫോക്കസ് പാഠഭാഗം 60 ശതമാനമാക്കി. കഴിഞ്ഞ തവണ എ പ്ലസ് നേടിയ കുട്ടികളില്‍ പലര്‍ക്കും സീറ്റ് ലഭിക്കാത്തതിനാലാണ് ഇത്തവണ ചോദ്യപേപ്പർ പാറ്റേണിൽ മാറ്റം വരുത്തുന്നത്. ഈ വര്‍ഷം പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് എ പ്ലസ് ലഭിക്കണമെങ്കില്‍ മുഴുവന്‍ പാഠഭാഗങ്ങളും പഠിച്ചിരിക്കണം. സർക്കാർ ഉത്തരവ് പ്രകാരം ചോദ്യപേപ്പർ തയാറാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എസ്.സി.ഇ.ആർ.ടിയുടെ സഹകരണത്തോടെ പരീക്ഷ ഭവനില്‍ നടന്ന് വരികയാണ്. ഇതിന്റെ ഭാഗമായി നടന്ന ശില്‍പ്പശാലയിലാണ് ഫോക്കസ് ഏരിയ കുറക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നുവന്നത്. നവംബര്‍ മുതല്‍ ക്ലാസുകള്‍ ഓഫ്ലൈന് ആരംഭിച്ചതിനാലാണ് സര്‍ക്കാര്‍ ഈ തീരുമാനം അംഗീകരിച്ചിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കഴിഞ്ഞ വര്‍ഷം 40 ശതമാനം പാഠഭാഗങ്ങളായിരുന്നു ഫോക്കസ് ഏരിയയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇതോടൊപ്പം ഉത്തരമെഴുതേണ്ടതിന്റെ ഇരട്ടി മാർക്കിനുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. 80 ശതമാനം ചോദ്യങ്ങളും ഫോക്കസ് ഏരിയയിൽ നിന്നും 20 ശതമാനം ചോദ്യങ്ങൾ ഫോക്കസ് ഏരിയ ഉൾപ്പെടെ ഭാഗങ്ങളില്‍ നിന്നുമായിരുന്നു. കഴിഞ്ഞ തവണ ഉത്തരമെഴുതേണ്ടതിന്റെ ഇരട്ടി ചോദ്യങ്ങളും നല്‍കിയിരുന്നു. എന്നാല്‍ ഇപ്രാവിശ്യം വിദ്യാര്‍ത്ഥികള്‍ക്ക് 50% ചോദ്യങ്ങള്‍ മാത്രമേ അധികമായി നല്‍കുകയുള്ളൂ. കൊവിഡ് മൂലം സ്കൂളുകള്‍ അടച്ച സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഫോക്കസ് ഏരിയ നിര്‍ണയിച്ച് നല്കി പരീക്ഷകള്‍ നടത്താന്‍ ആരംഭിച്ചത്.