ഡല്‍ഹി: കാർ ഉൾപ്പെടെയുളള സ്വകാര്യ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്ക് മാസ്ക് നിർബന്ധമാക്കിയ ഡൽഹി സർക്കാരിന്റെ ഉത്തരവിനെ വിമർശിച്ച് ഡൽഹി ഹൈക്കോടതി. ഉത്തരവ് അസംബന്ധമാണെന്ന് ഹൈക്കോടതി വിമർശിച്ചു. മാറിയ സാഹചര്യത്തിൽ എന്തുകൊണ്ട് ഉത്തരവ് പിൻവലിക്കുന്നില്ലെന്നും കോടതി ചോദിച്ചു. പ്രസ്തുത ഉത്തരവ് ഇപ്പോഴും നിലനിൽക്കുന്നത് എന്തുകൊണ്ടാണെന്നും പുനഃപരിശോധിക്കണമെന്നും ജസ്റ്റിസുമാരായ വിപിന്‍ സാംഘി, ജസ്റ്റിസ് ജംഷീത് സിങ് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.
'ഈ ഉത്തരവ് അസംബന്ധമാണ്. എന്തുകൊണ്ടാണ് ഇപ്പോഴും ഈ ഉത്തരവ് നിലനിൽക്കുന്നത്? ആളുകൾ അവരുടെ സ്വന്തം കാറുകളിലാണ് ഇരിക്കുന്നത്. അങ്ങനെയെങ്കിൽ മാസ്ക് ധരിക്കേണ്ടതുണ്ടോ?' - കോടതി ചോദിച്ചു. കൊവിഡിന്റെ മാറിയ സാഹചര്യത്തിൽ നേരത്തെ ഏർപ്പെടുത്തിയ മറ്റു നിയന്ത്രണങ്ങളും പുനഃപരിശോധിക്കണമെന്നും കോടതി നിർദേശിച്ചു. ദയവായി നിർദേശങ്ങൾ സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2020 ഏപ്രിലിൽ, കൊറോണ വൈറസ് പടരുന്നത് തടയാൻ ഡിഡിഎംഎ വിവിധ നടപടികൾ പുറപ്പെടുവിച്ചിരുന്നു. ഇവയിൽ ഒന്നായിരുന്നു കാർ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം എന്നത്. ഒരു വാഹനം ഒരാൾ മാത്രം കൈവശം വച്ചാൽ പോലും അത് 'പൊതുസ്ഥലം' ആകുമെന്നും അതിനുള്ളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാണെന്നും കോടതി അന്ന് വിധിച്ചിരുന്നു.