തിരുവനന്തപുരം: ടിക്കറ്റ് വര്‍ദ്ധനവുണ്ടായില്ലെങ്കില്‍ ഏപ്രില്‍ ഒന്ന് മുതല്‍ ബസ് സര്‍വീസുകള്‍ നിര്‍ത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍. സംസ്ഥാനത്ത് കൊവിഡിന് മുന്‍പ് 32,000 ബസുകള്‍ സര്‍വീസ് നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 7,000 ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്. ഇന്ധന വിലയും നികുതിയും മൂലം കടുത്ത പ്രതിസന്ധിയാണ് ബസുടമകള്‍ നേരിടുന്നതെന്നും ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.
ഈ മാസം 31-നാണ് ത്രൈമാസ ടാക്‌സ് അടയ്ക്കാനുള്ള അവസാന തീയതി. ഓരോ ബസുകള്‍ക്കും പരമാവധി 30,000 മുതല്‍ 1 ലക്ഷം രൂപ വരെ ടാക്‌സ് അടയ്‌ക്കേണ്ടതുണ്ട്. എന്നാല്‍ ഇതിന് സാധിക്കില്ലെന്നാണ് ബസുടമകള്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. കൊവിഡിന്‍റെ സാഹചര്യത്തില്‍ ടാക്സ് ഒഴിവാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും ഇതില്‍ ഉത്തരവ് ഇറങ്ങാത്ത സാഹചര്യത്തിലാണ് സര്‍വീസുകള്‍ നിര്‍ത്താന്‍ ബസുടമകള്‍ തയ്യാറായിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ബസ് ഉടമകള്‍ മുന്നോട്ട് വെച്ച ചാര്‍ജ് വര്‍ധനവിന് സര്‍ക്കാര്‍ നേരത്തെ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ തീരുമാനമാകാത്തതിനെതിരെ ബസ് ഉടമകളുടെ യോഗത്തില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ഈ സാഹചര്യത്തിലാണ് ബസ് സര്‍വീസുകള്‍ നിര്‍ത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ അറിയിച്ചിരിക്കുന്നത്. വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് ഒരു രൂപയിൽ നിന്ന് 6 രൂപയാക്കണമെന്നും സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്രയും കൂടിയ നിരക്ക് വർധന അംഗീകരിക്കില്ലെന്നാണ് വിദ്യാർത്ഥി സംഘടനകളുടെ നിലപാട്. മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 12 രൂപയായി ഉയര്‍ത്തണം, കിലോമീറ്റർ നിരക്ക് 90 പൈസയിൽനിന്ന് ഒരു രൂപയാക്കുക, കൺസഷൻ ടിക്കറ്റ് ചാർജിന്റെ 50 ശതമാനമായി ഉയര്‍ത്തുക തുടങ്ങിയ കാര്യങ്ങളും സ്വകാര്യ ബസ് ഉടമകള്‍ നേരത്തെ തന്നെ മുന്‍പോട്ട് വെച്ചിട്ടുണ്ട്.