മുംബൈ സെന്‍ട്രൽ സ്വകാര്യ ആശുപത്രിയിലെ 46 മലയാളി നഴ്‌സുമാര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഒരു നഴ്സിന്റെ നിലഗുരുതരമാണ്. ഇവരെ വിദഗ്ധ ചികിത്സക്കായി ബാന്ദ്രയിലെ ലീലാവതി ആശുപത്രിയിലേക്ക് മാറ്റി. 150നഴ്സമാരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. 3 ഡോക്ടർമാർക്കും രോഗം ബാധിച്ചിട്ടുണ്ട്. സെൻട്രൽ ആശുപത്രി ലോക്ഡൗൺ ചെയ്തു. ആശുപത്രിയിൽ നിന്ന് അകത്തേക്കോ പുറത്തേക്കോ പോകാൻ ആരേയും അനുദിക്കുന്നില്ല.
Also Read
നഴ്സ്മാർക്ക് പലർക്കും രോഗ ലക്ഷണങ്ങൾക്കുണ്ടായിരുന്നില്ല. ആദ്യ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. വിലെ പാർലെയിലാണ് ഇവർ താമസം. കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയിൽ നിന്ന് രോഗം ബാധിച്ചതായാണ് സൂചന. സുരക്ഷ ക്രമീകരണങ്ങൾ ഇല്ലാതെയാണ് രോഗിയെ ഇവർ ചികിത്സിച്ചത്. രാജ്യത്ത് ആദ്യമായാണ് ആരോഗ്യ പ്രവർത്തകർക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിക്കുന്നത്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ്-19 ബാധിച്ച് 32 പേർ മരിച്ചു. പുതുതായി 490 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണ സംഖ്യ 109 ആയി. ആകെ രോഗികളുടെ എണ്ണം 4000 കടന്നു. രോഗം മൂലം ആന്ധ്രയിൽ 2 പേർ മരിച്ചു. സംസ്ഥാനത്ത് 14 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ പ്രകാരം മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്. തമിഴ്നാട്, ഡൽഹി, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ, ഈ നാല് സംസ്ഥാനങ്ങളിൽ സ്ഥിതി അതീവഗുരുതരമാണെന്ന് ആരോഗ്യമന്ത്രാലയം വിലയിരുത്തി. ത്രിപുരം, മേഖാലയ, സിക്കിം, തുടങ്ങിയ സംസ്ഥാനങ്ങളിൽ രോഗം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.