എറണാകുളം: രക്ഷിതാക്കള്‍ ആശുപത്രിയിലായിരിക്കെ കുട്ടികളെ ഇറക്കിവിട്ട് വീട് ജപ്തി ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി സിപിഎം നേതാവും അർബൻ ബാങ്ക് ചെയർമാനുമായ ഗോപി കോട്ടമുറിക്കൽ. നടപടി അപ്രതീക്ഷിതമായി സംഭവിച്ചതല്ല. ബാങ്കില്‍ നിന്നും വീട്ടില്‍ ചെല്ലുമ്പോള്‍ അവിടെ ആളുകളുണ്ടാകാറില്ല. കുട്ടികളെ ആരും പുറത്താക്കിയിട്ടില്ല. കുട്ടികള്‍ അമ്മ വീട്ടിലേക്ക് പോകുകയാണുണ്ടായത്. ബാങ്കുകാരുമായി ചര്‍ച്ച നടത്തി സൗമ്യതയില്‍ പ്രശ്നം പരിഹരിക്കാനായിരുന്നു എം എല്‍ എ ശ്രമിക്കേണ്ടിയിരുന്നതെന്നും ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു. അതേസമയം, കുടുംബത്തിന്‍റെ കടബാധ്യത മുഴുവന്‍ ഏറ്റെടുത്തതായി മാത്യൂ കുഴല്‍നാടന്‍ എം എല്‍ എ അറിയിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പായിപ്ര പഞ്ചായത്തില്‍ വലിയപറമ്പില്‍ അജേഷിന്റെ വീടാണ് അര്‍ബന്‍ ബാങ്ക് ജപ്തി ചെയ്തത്. ഹൃദ്രോഗിയായ അജേഷും ഭാര്യയും ആശുപത്രിയിലിരിക്കെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വീടിനുപുറത്താക്കിയായിരുന്നു ബാങ്ക് വീട് ജപ്തി ചെയ്തത്. തുടര്‍ന്ന് മാത്യൂ കുഴല്‍നാടന്‍ എം എല്‍ എയും നാട്ടുകാരും ചേര്‍ന്ന് വീടിന്റെ പൂട്ടുപൊളിച്ച് കുട്ടികളെ അകത്തുകയറ്റുകയായിരുന്നു. അജേഷ് മുവാറ്റുപുഴ അര്‍ബന്‍ ബാങ്കില്‍ നിന്നും ഒരുലക്ഷം രൂപയാണ് ലോണ്‍ എടുത്തിരുന്നത്. എന്നാല്‍ രോഗബാധിതനായതോടെ തിരിച്ചടവ് മുടങ്ങി. പലിശയടക്കം ഒരുലക്ഷത്തി നാല്‍പ്പതിനായിരം രൂപയാണ് അജേഷ് ബാങ്കിന് തിരിച്ചടയ്ക്കാനുളളത്. ഹൃദ്യോഗത്തെത്തുടര്‍ന്ന് കഴിഞ്ഞ 5 ദിവസമായി അജേഷ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.