മൂവാറ്റുപുഴ: മുവാറ്റുപുഴയില്‍ രക്ഷിതാക്കളില്ലാത്ത നേരത്ത് കുട്ടികളെ പുറത്താക്കി ജപ്തി ചെയ്ത വീടിന്റെ കടബാധ്യതകള്‍ മാത്യൂ കുഴല്‍നാടന്‍ എം എല്‍ എ അടച്ചുതീര്‍ത്തു. പായിപ്ര പഞ്ചായത്ത് പ്രസിഡന്റാണ് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിലെത്തി ചെക്ക് കൈമാറിയത്. ലോണ്‍ തുക സിഐടിയു നല്‍കിയതിനാല്‍ ചെക്ക് സ്വീകരിക്കാനാകില്ലെന്ന് ബാങ്ക് അധ്യകൃതര്‍ അറിയിച്ചു. സി പി എമ്മുകാരും ബാങ്ക് ജീവനക്കാരും സമൂഹമാധ്യമങ്ങളിലൂടെ തന്നെയും കുടുംബത്തെയും അപമാനിച്ചെന്നും അത്തരക്കാരുടെ സഹായം ആവശ്യമില്ലെന്നും അജേഷും കുടുംബവും നിലപാട് എടുത്തതോടെ ഉദ്യോഗസ്ഥര്‍ ചെക്ക് സ്വീകരിക്കുകയായിരുന്നു. 1,35,586 രൂപയുടേതാണ് ചെക്ക്. മാത്യു കുഴല്‍നാടന്‍ എം എല്‍ എ അജേഷിന്‍റെ സാമ്പത്തിക ബാധ്യതകള്‍ ഏറ്റെടുക്കാമെന്ന് പറഞ്ഞതിനുശേഷമാണ് സി ഐ ടിയു ജീവനക്കാര്‍ സഹായവാഗ്ദാനവുമായി രംഗത്തെത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അജേഷ് മുവാറ്റുപുഴ അര്‍ബന്‍ ബാങ്കില്‍ നിന്നും ഒരുലക്ഷം രൂപയാണ് ലോണ്‍ എടുത്തിരുന്നത്. എന്നാല്‍ രോഗബാധിതനായതോടെ തിരിച്ചടവ് മുടങ്ങി. പലിശയടക്കം ഒരുലക്ഷത്തി നാല്‍പ്പതിനായിരം രൂപയാണ് ബാങ്കിന് തിരിച്ചടയ്ക്കാനുണ്ടായിരുന്നത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആകുന്നത് വരെ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബാങ്ക് അത് ചെവികൊണ്ടില്ല. തുടര്‍ന്ന് കുട്ടികളെ ഇറക്കി വിട്ട് വീട് ജപ്തി ചെയ്യുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ മാത്യു കുഴല്‍നാടന്‍ എം എല്‍ എയും നാട്ടുകാരും ചേര്‍ന്ന് വീടിന്റെ പൂട്ടുപൊളിച്ച് കുട്ടികളെ അകത്തുകയറ്റുകയായിരുന്നു. തുടര്‍ന്നാണ് ബാധ്യത ഏറ്റെടുക്കുന്നതായി എം എല്‍ എ അറിയിച്ചത്.