പാലക്കാട്: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ കാത്ത് കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയെ യെമനിലെ ഉദ്യോഗസ്ഥര്‍ ജയിലിലെത്തി കണ്ടു. സുപ്രീംകോടതി റിട്ടയേര്‍ഡ് ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നേതൃത്വത്തിലുളള സംഘം നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമിക്കുന്നതിനിടെയാണ് ദയാധനവുമായി ബന്ധപ്പെട്ട് യെമനിലെ ഉദ്യോഗസ്ഥര്‍ നിമിഷപ്രിയയെ ജയിലില്‍ സന്ദര്‍ശിച്ചത്. നിമിഷയുടെ മോചനത്തിന് 50 മില്യണ്‍ റിയാല്‍ നല്‍കണമെന്നാണ് കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിയുടെ കുടുംബം ആവശ്യപ്പെട്ടത്. 10 മില്ല്യണ്‍ റിയാല്‍ കോടതി ചെലവും പെനാല്‍റ്റിയും നല്‍കണം. റമദാന്‍ അവസാനിക്കുംമുന്‍പ് തീരുമാനം അറിയിക്കണമെന്ന് യെമനിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതേസമയം, യെമനിലേക്ക് പോകാനുളള കേന്ദ്രസര്‍ക്കാര്‍ അനുമതി കാത്തിരിക്കുകയാണ് സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍. നിമിഷപ്രിയയുടെ അമ്മയും മകളുമടക്കം യെമനിലേക്ക് പോകുന്നുണ്ട്. ഇക്കാര്യത്തില്‍ അനുമതി തേടി ആക്ഷന്‍ കൗണ്‍സില്‍ വിദേശ കാര്യ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നിമിഷ പ്രിയയുടെ മോചനത്തിനായുള്ള അവസാനഘട്ട പരിശ്രമത്തിലാണ് കുടുംബം. 2017 ജൂലൈ 25-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നിമിഷപ്രിയ യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വീട്ടിലെ വാട്ടര്‍ടാങ്കില്‍ ഒളിപ്പിച്ചു എന്നതാണ് കേസ്. തലാലിനൊപ്പം ക്ലിനിക്ക് നടത്തുകയായിരുന്നു നിമിഷപ്രിയ. അതിനിടെ തനിക്ക് സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ സഹായം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത തലാല്‍ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് നിമിഷപ്രിയയുടെ വാദം.
മാർച്ച് ഏഴിനാണ് നിമിഷ പ്രിയയുടെ വധശിക്ഷ സനായിലെ അപ്പീല്‍ കോടതി ശരിവെച്ചത്. തുടര്‍ന്ന് ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണ് നിമിഷപ്രിയ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ പോയത്. സ്ത്രീയെന്ന നിലയില്‍ തന്നെ കുറ്റവിമുക്തയാക്കുകയോ വധശിക്ഷയില്‍ ഇളവ് നല്‍കുകയോ ചെയ്യണമെന്നായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നിമിഷയുടെ ഹര്‍ജി മൂന്നംഗ ബെഞ്ച് തള്ളുകയായിരുന്നു.