കർണാടകയിൽ ഏപ്രിൽ അവസാനം വരെ ലോക്ക്ഡൗൺ നീട്ടാൻ സാധ്യതയുണ്ടെന്ന് കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പ ഇക്കാര്യത്തിൽ സംസ്ഥാനത്ത് എല്ലാവർക്കും ഒരേ അഭിപ്രായമാണെന്നു അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയുമായി സംസാരിച്ച ശേഷം അന്തിമ തീരുമാനം ഉണ്ടാകുമെന്നും യെദ്യൂരപ്പ പറഞ്ഞു. ഏപ്രില്‍ 30 വരെ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ തുടരാനാണ് സാധ്യത.
കൊവിഡ് ബാധിക്കാത്ത ജില്ലകളിൽ ലോക്ഡൗൺ പിൻവലിക്കാം എന്നും മറ്റ് ജില്ലകളിൽ തുടരണമെന്നും സർക്കാർ നിയോഗിച്ച ടാസ്ക് ഫോഴ്സ് നിർദ്ദേശിച്ചിരുന്നു. ലോക്ഡൗൺ അവസാനിച്ചതിനു ശേഷമുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നിയമിച്ച കര്‍മസമിതിയാണ് നിർദ്ദേശം മുന്നുട്ട് വെച്ചത്. സമിതി റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം പ്രത്യേക മന്ത്രിസഭായോഗം ചേർന്നു. ലോക്ക്ഡൗണ്‍ തുടരണമെന്ന് യോഗത്തില്‍ മന്ത്രിമാര്‍ അഭിപ്രായപ്പെട്ടു.
നേരത്തെ ഒഡീഷ ലോക്ക്ഡൗണ്‍ നീട്ടിയിരുന്നു. ഒഡിഷയില്‍ ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ ഈ മാസം 30 വരെ തുടരാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന്‍റെ ഭാഗമായി എല്ലാവിധ തീവണ്ടി ഗതാഗതവും, അന്തര്‍ സംസ്ഥാന യാത്രാ സര്‍വീസുകളും നിര്‍ത്തിവെക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഒഡിഷ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അടുത്ത മാസം (ജൂണ്‍) 17 വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നൂറ്റാണ്ടില്‍ മനുഷ്യന്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് കൊറോണ വൈറസ്.അത് മനസ്സിലാക്കാനും ഐക്യത്തോടെ നേരിടാനും എല്ലാവരും തയാറാകണമെന്ന് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് ജനങ്ങളോട് ആവശ്യപ്പെട്ടു.