പട്ന: ബീഹാറിലെ മദ്യ നിരോധനം വന്‍ പരാജയമാണെന്ന് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാർ ഇക്കാര്യം അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല. പരാജയങ്ങളെ അംഗീകരിച്ച് മാത്രമേ മുന്‍പോട്ട് പോകാന്‍ സാധിക്കു. മികച്ച തീരുമാനങ്ങള്‍ സര്‍ക്കാരുകളെ പിന്നെയും അധികാരത്തിലെത്തിക്കുമെന്നും പ്രശാന്ത് കിഷോര്‍ കൂട്ടിച്ചേര്‍ത്തു. പ്രശാന്ത് കിഷോര്‍ നേതൃത്വം നല്‍കുന്ന 'ജൻ സുരാജ്' എന്ന കാമ്പെയിനിന്‍റെ ഭാഗമായി സംസാരിക്കുമൊമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ നയത്തിനെതിരെ അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ബീഹാറിലെ മദ്യ നിരോധനം കൊണ്ട് മുഖ്യമന്ത്രി എന്താണ് ഉദ്ദേശിച്ചത്. സംസ്ഥാനത്ത് ഒരിക്കലും മദ്യം ലഭിക്കില്ലെന്നാണോ അദ്ദേഹം പ്രതീക്ഷിച്ചത്. അതൊരു തെറ്റായ തീരുമാനമാണെന്ന് മാത്രമേ ഞാന്‍ പറയുകയുള്ളൂ. മദ്യം നിരോധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും സംസ്ഥാനത്ത് സുലഭമായി ലഭിക്കുമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. മദ്യ നിരോധനം സംസ്ഥാനത്തിന് ഗുണകരമായിരുന്നോ എന്ന് ഫലപ്രദമായിരുന്നോ എന്ന് ട്വിറ്ററിലൂടെ ഞാന്‍ ഒരു സര്‍വ്വേയും നടത്തിയിരുന്നു. ഇതില്‍ ഭൂരിഭാഗം പേരും നിതീഷ് കുമാറിന്‍റെ മദ്യ നിരോധനം പരാജയമായിരുന്നു എന്നാണ് ഉത്തരം നല്‍കിയത്' - പ്രശാന്ത് കിഷോര്‍ പറഞ്ഞു. ബിഹാർ സർക്കാർ 2016 ലാണ് സംസ്ഥാനത്ത് ഐ എം എഫ് എല്‍ ഉൾപ്പെടെയുള്ള മദ്യത്തിന്‍റെ നിർമ്മാണം, വ്യാപാരം, സംഭരണം, വിൽപന, ഉപഭോഗം എന്നിവ നിരോധിച്ചത്.