തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും. പുതുക്കിയ നിരക്ക് റെഗുലേറ്ററി കമ്മറ്റി നാളെ പ്രഖ്യാപിക്കും. അഞ്ച് വര്‍ഷത്തേക്കുള്ള നിരക്കാണ് വര്‍ധിപ്പിക്കുന്നത്. 5 മുതൽ 10 ശതമാനം വരെ നിരക്ക് വർധിപ്പിക്കുമെന്നാണ് സൂചന. യൂണിറ്റിന് 15 പൈസ മുതൽ 50 പൈസ യാണ് വർധിപ്പിക്കുക. കോവിഡ് സാഹചര്യം കാരണമാണ് വൈദ്യുതി നിരക്ക് വര്‍ധന ഏപ്രിലില്‍ നടപ്പാക്കാതിരുന്നത് എന്നാണ് വൈദ്യുതി വകുപ്പിന്റെ വിശദീകരണം. ജൂലൈ മുതല്‍ പുതിയ നിരക്ക് പ്രബല്യത്തില്‍ വരും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കാര്‍ഷിക, ദുര്‍ബല വിഭാഗങ്ങള്‍ക്ക് ഇളവുകള്‍ ഉണ്ടായിരിക്കും. എന്നാല്‍ വാണിജ്യ ഉപഭോക്താക്കളുടെ നിരക്ക് വര്‍ധിക്കും. ഗാര്‍ഹിക ഉപഭോക്താക്കളുടേതിന് സമാനമായ വര്‍ധന മാത്രമേ വാണിജ്യ ഉപഭോക്താക്കള്‍ക്കും ഉണ്ടാകുകയുള്ളൂവെന്നാണ് റെഗുലേറ്ററി ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. യൂണിറ്റിന് 30 പൈസ മുതല്‍ 92 പൈസ വരെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വര്‍ധിപ്പിക്കണമെന്ന് റെഗുലേറ്ററി ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം അംഗീകരിച്ചാല്‍ സംസ്ഥാനത്ത് താരിഫ് ഷോക്കുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി റെഗുലേറ്ററി കമ്മിഷന്‍ ഇതു തള്ളുകയായിരുന്നു.