കടബാധ്യതയുടെ ഭാരം മുഴുവൻ സാധാരണക്കാരുടെ മേൽ കെട്ടിവയ്ക്കുകയാണ്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ സാധാരണക്കാർ കടന്നു പോകുന്ന സമയത്ത് ഒരു കാരണവശാലും വൈദ്യുതി നിരക്കുകൾ കൂട്ടരുത്. ആളുകൾക്ക് താങ്ങാൻ കഴിയാത്ത ഭാരമാണ് നിരക്ക് വർധനവിലൂടെ ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാര്‍ഷിക, ദുര്‍ബല വിഭാഗങ്ങള്‍ക്കു ഇളവുകളും കമ്മിഷന്‍ പ്രഖ്യാപിക്കും. വാണിജ്യ ഉപഭോക്താക്കളുടേയും നിരക്ക് വര്‍ധിക്കും. ഗാര്‍ഹിക ഉപഭോക്താക്കളുടേതിന് സമാനമായ വര്‍ധന മാത്രമേ വാണിജ്യ ഉപഭോക്താക്കള്‍ക്കും ഉണ്ടാകുകയുള്ളൂ. യൂണിറ്റിന് 30 പൈസ മുതല്‍ 92 പൈസ വരെ ഗാര്‍ഹിക
സര്‍വ്വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സമരം ചെയ്തുവെന്നും കെ എസ് ഇ ബി ചെയർമാൻ സ്ത്രീത്വത്തെ അവഹേളിച്ചുവെന്ന അടിസ്ഥാനരഹിതമായ ആക്ഷേപം ഉന്നയിച്ചുവെന്നും ചൂണ്ടിക്കാണിച്ചാണ് എം ജി സുരേഷിനെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. മന്ത്രിമാരായ കാലഘട്ടത്തില്‍ എം എം മണിയുടെയും എ കെ ബാലന്‍റെയും പേര്‍സണല്‍ സ്റ്റാഫ് അംഗമായിയിരുന്നു സുരേഷ്.
ബോർഡോ റഗുലേറ്ററി കമ്മിഷനോ അറിയാതെയുള്ള നിയമനങ്ങളാണ് കെ എസ് ഇ ബിയില്‍ നടക്കുന്നത്. സർക്കാരിന്‍റെ അനുമതിയില്ലാത്ത വേതന പരിഷ്കരണം തുടങ്ങി വൈദ്യതി ബോർഡ് വിളിക്കാൻ പോകുന്ന കരാറിന്റെ വിശദാംശങ്ങൾ എൻജിനീയർമാർ തന്നെ കരാറുകാർക്ക് ചോർത്തി കൊടുക്കുന്ന
പുതിയ വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ , ഉടമസ്ഥാവകാശം മാറ്റല്‍ (പേര് മാറ്റല്‍), താരിഫ് മാറ്റല്‍, മീറ്റര്‍ ബോര്‍ഡ് മാറ്റി സ്ഥാപിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായി ഇനി ജോലിയും കൂലിയും കളഞ്ഞ് നാട്ടിലെ ഇലക്ട്രിക്സിറ്റി ആപ്പീസിന് ചുറ്റും വട്ടം കറങ്ങണ്ട. പകരം 1912 ല്‍ വിളിച്ചാല്‍ മതി
220 കെ വി ലൈന്‍ 400 കെവി ലൈന്‍ ആയി മാറുകയാണ്. ഈ സര്‍ക്കാറിന്റെ കാലയളവില്‍ സംസ്ഥാനത്ത് പ്രസരണ മേഖലയില്‍ 57 സബ് സ്റ്റേഷനുകള്‍ ചിലത് അപ്‌ഗ്രേഡ് ചെയ്തു, 1041 സര്‍ക്യൂട്ട് കിലോമീറ്റര്‍ പ്രസരണലൈനുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ കഴിഞ്ഞു. മാത്രമല്ല 27 സബ് സ്റ്റേഷനുകള്‍, 710 സര്‍ക്യൂട്ട് കിലോമീറ്റര്‍ പ്രസരണ ലൈനുകള്‍ എന്നിവ പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തനം ദ്രുതഗതിയില്‍ നടന്നുവരികയാണ്.
മനുഷ്യപ്പറ്റില്ലാതെയും മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയുമാണ് വൈദ്യുതി ബില്ല് നല്‍കിയത്. കംപ്യൂട്ടറില്‍ ബില്‍ റീസെറ്റ് ചെയ്ത് പ്രശ്നം പരിഹരിക്കുന്നതിന് പകരം മൂന്നിരട്ടിയോളം ഉയര്‍ന്ന ബില്ല് നല്‍കിയാണ് സര്‍ക്കാര്‍ ജനങ്ങളെ ഷോക്കടിപ്പിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.