കെഫോണുമായി ബന്ധപ്പെട്ട് മാതൃഭൂമിയുടെ വാർത്ത വ്യാജമെന്ന് കെഎസ്ഇബി. കെ ഫോൺ വരുന്നു മറ്റു കേബിളുകൾ അഴിച്ചുമാറ്റണം എന്ന തലക്കെട്ടിൽ മാതൃഭൂമി പ്രസിദ്ധികരിച്ച വാർത്ത വ്യാജമെന്നാണ് കെഎസിഇബിയുടെ വിശദീകരണം. 2020 - ൽ കെ എസ് ഇ ബിക്കെതിരെ ഇറങ്ങിയ അവസാന വ്യാജ വാർത്തയും പൊളിയുന്നു എന്ന സമൂഹ്യമാധ്യമങ്ങളിലെ കുറിപ്പില്‍ കെഎസ്ഇബി മാതൃഭൂമിയെ പരിഹസിച്ചു.
മാതൃഭൂമി വാർത്ത സംബന്ധിച്ച് കെഎസ്ഇബിയുടെ വിശദീകരണം ഇപ്രാകാരമാണ്-
"കെ ഫോൺ വരുന്നു മറ്റു കേബിളുകൾ അഴിച്ചുമാറ്റണം - കെ എസ് ഇ ബി" എന്ന് മാതൃഭൂമി കണ്ണൂർ എഡിഷനിൽ പ്രസിദ്ധീകരിച്ച വാർത്ത വസ്തുതാവിരുദ്ധമാണ്. ഇതേക്കുറിച്ചു വിശദമായി മനസ്സിലാക്കാതെ ധൃതിയിൽ തയ്യാറാക്കിയ റിപ്പോർട്ടായതു കൊണ്ടാകാം ഇങ്ങിനെ തെറ്റിദ്ധാരണാജനകമായ വാർത്ത പിറവിയെടുത്തത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
കേബിൾ ഓപ്പറേറ്റർമാർ കെ എസ് ഇ ബി പോസ്റ്റുകൾ വഴി കൊണ്ടുപോയിരിക്കുന്ന തങ്ങളുടെ കേബിളുകൾ നിയമപരമായിരിക്കണമെന്നാണ് കെ എസ് ഇ ബി ആവശ്യപ്പെട്ടിരുന്നത്. അതിനു 2020 ഡിസംബർ 31 വരെ സമയപരിധിയും അനുവദിക്കുകയുണ്ടായി. നിയമാനുസൃതം നിശ്ചിത നിരക്ക് നൽകി കെ എസ് ഇ ബി പോസ്റ്റുകളിൽ സ്ഥാപിച്ചിരിക്കുന്ന കേബിളുകൾ മാറ്റാൻ കെ എസ് ഇ ബി തീരുമാനിച്ചിട്ടില്ല. അതുവഴി പൊതുസമൂഹത്തിനു ഇന്റെർനെറ്റോ കേബിൾ ടീവിയോ മുടക്കാനും കെ എസ് ഇ ബി ക്കു ഉദ്ദേശമില്ല. പക്ഷെ പോസ്റ്റുകളിൽ സ്ഥാപിക്കുന്ന കേബിളുകൾ നിയമാനുസൃതമല്ലെങ്കിൽ നീക്കം ചെയ്യുകയും ചെയ്യും എന്നതാണ് വസ്തുത.