മുംബൈ: മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്ന് റോഡുകള്‍ വെള്ളത്തിനടിയിലായി. കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച മഴ ഒരാഴ്ച പിന്നിട്ടിട്ടും തുടരുന്നതിനാല്‍ ജനങ്ങള്‍ ഭീതിയിലാണ്. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും കഴിഞ്ഞ രണ്ട് ദിവസമായി സ്കൂളുകള്‍ക്ക് അവധിയാണ്. കനത്ത മഴയെ തുടര്‍ന്ന് സര്‍ക്കാര്‍ -സ്വകാര്യ സ്ഥാപനങ്ങളിലെ ഹാജര്‍ നിലയും കുറവായിരുന്നുവെന്നും ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുംബൈ, പാൽഘർ, താനെ, റായ്ഗഡ്, പുണെ, രത്നഗിരി, ബീഡ്, ജൽന, ലാത്തൂർ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഈ ആഴ്ച അവസാനം വരെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ മുന്‍ കരുതലുകള്‍ സ്വീകരിക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ ദുരന്തനിവാരണ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി. കനത്ത മഴ തുടരുന്ന പ്രദേശങ്ങളിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ 12 സംഘങ്ങളെ വിന്യസിച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുകള്‍ നിലനില്‍ക്കുന്നതിനാല്‍ അതിജീവ ജാഗ്രത പുലര്‍ത്താന്‍ പ്രദേശവാസികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുംബൈയിലും സമീപ പ്രദേശങ്ങളിലും റെഡ് അലർട്ട് പുറപ്പെടുവിച്ചു.