സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സഞ്ജയ് റാവത്തിന് ഇ ഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ പാര്‍ലമെന്‍റ് സമ്മേളനം നടക്കുന്നതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിക്കില്ലെന്ന് സഞ്ജയ് റാവത്ത് ഇ ഡിയെ അറിയിക്കുകയായിരുന്നു
ഷിന്‍ഡേ പക്ഷത്തിന്‍റെ പരാതി ലഭിച്ചതിന് പിന്നാലെ അടുത്തമാസം എട്ടിനു മുന്‍പ് രേഖകള്‍ ഹാജരാക്കണമെന്നാണ് തെരുഞ്ഞെടുപ്പ് കമ്മീഷന്‍ ഇരുവിഭാഗങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയത്. രേഖകള്‍ പരിശോധിച്ചതിന് ശേഷം വിഷയം ഭരണഘടനാ വിഭാഗം പരിശോധിക്കുമെന്നും കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഈ ആഴ്ച അവസാനം വരെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ മുന്‍ കരുതലുകള്‍ സ്വീകരിക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ ദുരന്തനിവാരണ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി
കേസ് അന്വേഷണം കൃത്യമായ രീതിയില്‍ നടന്നില്ലെന്ന് പ്രത്യേക അന്വേഷണം സംഘം കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് അന്വേഷണം സംഘം ഹാജരാക്കിയ 6,000 പേജുള്ള കുറ്റപത്രത്തിൽനിന്ന് ആര്യൻ ഖാൻ ഉൾപ്പെടെ ആറുപേരെ എൻസിബി ഒഴിവാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘം ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ് നല്‍കിയത്.
റാണ അയൂബ് ഓണ്‍ലൈന്‍വഴി സന്നദ്ധ പ്രവര്‍ത്തനത്തിനായി ശേഖരിച്ച തുക മറ്റൊരു അക്കൌണ്ടിലേക്ക് മാറ്റി. ഇതില്‍ നിന്നും 50 ലക്ഷം രൂപ സ്വന്തം അക്കൌണ്ടിലേക്കാണ് മാറ്റിയത്. പിന്നീട് ഈ തുക ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചില്ല. അതേസമയം, പിഎം കെയേഴ്സ് ഫണ്ടിലേക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും റാണ അയൂബ് 74.50 ലക്ഷം രൂപ നിക്ഷേപിച്ചു എന്നും ഇ ഡി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഞങ്ങള്‍ ഇന്നലെ മുനവ്വര്‍ ഫാറൂഖിയുടെ ഷോയ്ക്കായി മുംബൈയില്‍ വേദിയൊരുക്കി. കലാകാരന്മാര്‍ ഭരണഘടനയെ അനുസരിക്കുകയും എല്ലാ വിശ്വാസങ്ങളെയും ബഹുമാനിക്കുന്നിടത്തോളം അവര്‍ക്ക് ആവിഷ്‌കാര സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. മറ്റുളളവരോട് നമുക്ക് വിയോജിപ്പുകളുണ്ടാവാം എന്നാല്‍ നമ്മുടെ അഭിപ്രായങ്ങള്‍ അവരില്‍ അടിച്ചേല്‍പ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്
ഒക്ടോബര്‍ രണ്ടിനാണ് ആര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ ആഡംബര കപ്പലില്‍ നിന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡിയിലായത്. ഒക്ടോബര്‍ മൂന്നിന് ആര്യന്‍ ഉള്‍പ്പെടെ അറസ്റ്റിലായ പ്രതികളെ മുംബൈ കോടതി എന്‍ സി ബി കസ്റ്റഡിയില്‍ വിട്ടു. ആദ്യം ഒക്ടോബര്‍ നാല് വരേയും പിന്നീട് ഏഴാം തീയതി വരെയുമായിരുന്നു ആര്യന്‍റെ കസ്റ്റഡി നീട്ടിയത്.
ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പ് മുംബൈ വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തതിന് പിന്നാലെയാണ് അവരുടെ ബോര്‍ഡുകള്‍ സ്ഥാപിച്ചത്. വിമാനത്തവളത്തിലെ വിഐപി ഗേറ്റിന് സമീപമാണ് അദാനി ഗ്രുപ്പ് ബോര്‍ഡ് സ്ഥാപിച്ചിരുന്നത്. എന്നാല്‍ എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ബോര്‍ഡ് സ്ഥാപിച്ചതെന്നും,
നഗരത്തില്‍ ക്രമരഹിതമായി 6,936 പേരിൽ നടത്തിയ രക്തപരിശോധനയിൽ ചേരി നിവാസികളിൽ 57% പേരിലും ചേരി ഇതര നിവാസികളിൽ 16% പേരിലും വൈറസ് ആന്റിബോഡികളുണ്ടെന്ന് കണ്ടെത്തി. ജനസംഖ്യയുടെ 40 ശതമാനവും ചേരികളിൽ താമസിക്കുന്ന മുംബൈയിൽ ഇതുവരെ 110,000 അണുബാധകളും 6,000 ത്തിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മുംബൈയിലെ ഒരു സീറോളജിക്കല്‍ സര്‍വേയില്‍, പരിശോധന നടത്തിയവരില്‍ 25 ശതമാനത്തോളം പേരിലും കോവിഡ് ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തി. ഇതിനര്‍ത്ഥം ജനസംഖ്യയുടെ നാലിലൊന്ന് ഭാഗത്തെ വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ്റിപ്പോര്‍ട്ട് .
ധാരാവിയിൽ വെള്ളിയാഴ്ച 12 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഇവുടുത്തെ രോഗബാധിതരുടെ എണ്ണം 2,359 ആയി. നിലവിൽ 166 സജീവ കേസുകളാണ് ധാരാവിയിലുള്ളത്. ഇതുവരെ 1,952 രോഗികളെ സുഖം പ്രാപിച്ചതിനെ തുടർന്ന് ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
ചൈനയിലെ രോഗബാധിതരുടെ എണ്ണത്തെയും മഹാരാഷ്ട്ര മറികടന്നു. ചൈനയിൽ 84,000 കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്യുന്ന 60 ശതമാനം കേസുകളും മുംബൈയിലാണ്.
ഇരു നഗരങ്ങളിലും സ്ഥിതി ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് മഹാരാഷ്ട്രാ സർക്കാറിന്റെ നടപടി
നാല്പത് ലക്ഷത്തോളം വരുന്ന മാസ്ക്കുകള്‍ അടങ്ങിയ ഇരുനൂറ് പെട്ടികള്‍ കസ്റ്റഡിയില്‍ എടുത്തത്. നേരത്തെ ലഭിച്ച വിവരമനുസരിച്ച് നടത്തിയ തെരച്ചിലില്‍ സാധനങ്ങള്‍ ദീര്‍ഘ ദൂര സ്ഥലങ്ങളിലേക്ക് കയറ്റി അയക്കുന്ന ചരക്ക് ഗോഡൌണില്‍ നിന്ന് മാസ്ക്കുകളുടെ ഈ വലിയ ശേഖരം പിടികൂടിയത്.