LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മുംബൈ ചേരിനിവാസികളിൽ പകുതിയിലധികം പേർക്കും കൊവിഡ്‌ രോഗബാധയെന്ന് പഠനം

മുംബൈ ചേരികളിലെ പകുതിയിലധികം പേർക്കും കൊറോണ വൈറസ് ബാധിച്ചതായി പഠനം. ഇന്ത്യയുടെ ഔദ്യോഗിക കൊറോണ  കണക്കുകളെക്കുറിച്ച് വിവരങ്ങൾ നൽകാനായി നഗരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. 

മുംബൈയില്‍ ക്രമരഹിതമായി 6,936 പേരിൽ നടത്തിയ രക്തപരിശോധനയിൽ ചേരി നിവാസികളിൽ 57% പേരിലും  ചേരി ഇതര നിവാസികളിൽ 16% പേരിലും വൈറസ് ആന്റിബോഡികളുണ്ടെന്ന് കണ്ടെത്തി. ജനസംഖ്യയുടെ 40 ശതമാനവും ചേരികളിൽ താമസിക്കുന്ന മുംബൈയിൽ ഇതുവരെ 110,000 പേരില്‍ രോഗം സ്ഥിരീകരിക്കുകയും 6,000 ത്തിലധികം പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. 2 കോടിയിലധികം  ജനസംഖ്യയുള്ള ഈ നഗരത്തിലെ പത്തുലക്ഷത്തോളം ആളുകൾ താമസിക്കുന്നത് ധാരവിയിലാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ചേരിയാണ് ധാരാവി. 

മറ്റെല്ലാ അണുബാധകളേക്കാളും അസിംപ്റ്റോമാറ്റിക് അണുബാധക്ക് ചേരിയിൽ  ഉയർന്ന സാധ്യതയുണ്ടെന്ന്  സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ, വൈറസ് മരണനിരക്ക് വളരെ കുറവായിരിക്കുമെന്നും സർവേ പറഞ്ഞു. സർക്കാർ നിയോഗിച്ച ആന്റിബോഡി പഠനത്തിൽ 2 കോടി ജനങ്ങൾ  താമസിക്കുന്ന തലസ്ഥാനത്ത് നാലിലൊന്ന് ആളുകൾക്കും  വൈറസ് ബാധിച്ചിട്ടുണ്ടെന്ന റിപ്പോർട്ടിന് ഒരാഴ്ചയ്ക്ക് ശേഷമാണ് മുംബൈയിൽ സർവേ നടത്തിയത്.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More