LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കാതെ 'നിസര്‍ഗ' കടന്നുപോയി

ഗുരുതരമായ നാശനഷ്ടങ്ങളുണ്ടാക്കാതെ നിസർഗ ചുഴലിക്കാറ്റ് കടന്നുപോയി. റായ്ഗഡ് ജില്ലയിലാണ് നിസര്‍ഗ കരതൊട്ടത്. നിലവില്‍ മുംബൈ നഗരത്തില്‍ മണിക്കൂറില്‍ 110 കിലോ മീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയത്. ക്രമേണ വേഗം കുറഞ്ഞ് ന്യൂനമർദമായി മാറി. ഹാരാഷ്ട്രയുടെ വടക്കന്‍ തീരത്ത് ശക്തമായ കടല്‍ ക്ഷോഭം അനുഭവപ്പെട്ടെങ്കിലും ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടായില്ല. രണ്ടുപേര്‍ക്ക് ജീവന്‍ നഷ്ടമായതായി റിപ്പോര്‍ട്ടുണ്ട്.

ശക്തമായ കാറ്റില്‍ മുംബൈയിലെ പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണിട്ടുണ്ട്. ശക്തമായ മഴയും അനുഭവപ്പെട്ടു. നിസര്‍ഗയുടെ പശ്ചാത്തലത്തില്‍ മുംബൈ വിമാനത്താവളം വൈകീട്ട് 7 മണിവരെ അടച്ചിരുന്നു. ഭീതിയൊഴിഞ്ഞതോടെ വിമാനത്താവളം തുറന്നു. പലയിടത്തും വൈദ്യുതത്തൂണുകൾ തകർന്നിട്ടുണ്ട്. തീരത്തോട് തൊട്ടു കിടക്കുന്ന പ്രദേശങ്ങളിലെ വീടുകളുടെ മേൽക്കൂരകൾ തകർന്നു.

129 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ചുഴലിക്കാറ്റ് മുംബൈ തീരത്ത് അടുക്കുന്നത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മുംബൈയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. മുൻകരുതലുകളുടെ ഭാഗമായി രത്‌നഗിരി, സിന്ധുദുർഗ്, റായ്ഗഢ് മേഖലകളിലെ ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചിരുന്നു. സുരക്ഷക്രമീകരണങ്ങളുടെ ഭാഗമായി ഈ മേഖലകളില്‍ ദുരന്ത നിവാരണ സേനയേയും വിന്യസിച്ചിരുന്നു.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More