കൊവിഡ് ടെസ്റ്റിംഗ് കിറ്റുകളുടെ കാര്യത്തില്‍ ഇന്ത്യ വരുത്തിയ അലംഭാവവും പ്രത്യാഘാതവും ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി. ടെസ്റ്റിംഗ് കിറ്റുകൾ വാങ്ങുന്ന കാര്യത്തില്‍ ഇന്ത്യ കാലതാമസം വരുത്തി, ഇപ്പോൾ അവയുടെ എണ്ണത്തിൽ ഗണ്യമായ കുറവാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഏപ്രില്‍ അഞ്ചിനും പത്തിനും ഇടയില്‍ രാജ്യത്ത് എത്തേണ്ടിയിരുന്ന റാപ്പിഡ് ടെസ്റ്റിങ് കിറ്റുകള്‍ ഏപ്രില്‍ 15നകം എത്തുമെന്നാണ് ന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പറയുന്നത്. ഇതിനെ തുടര്‍ന്നാണ് വിമര്‍ശനവുമായി രാഹുല്‍ രംഗത്തെത്തിയത്.
'പത്ത് ലക്ഷം പേരില്‍ വെറും 149 പേർക്കെന്ന തോതില്‍ മാത്രമാണ് ഇപ്പോള്‍ ഇന്ത്യയില്‍ കൊവിഡ് പരിശോധന നടക്കുന്നത്. അതായത് ലാവോസ് (157), നൈഗർ (182), ഹോണ്ടുറാസ് (162) എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് ഇക്കാര്യത്തില്‍ നമ്മുടെ സ്ഥാനം. വൈറസിനെതിരായ പോരാട്ടത്തില്‍ വിലിയ തോതിലുള്ള പരിശോധനകള്‍ പ്രധാനമാണ്. നിലവില്‍ നമ്മള്‍ കളിയില്‍ ഒരിടത്തുമില്ല'- രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ലോക്ക്ഡൗണ്‍ രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് പറഞ്ഞറിയിക്കാനാകാത്ത ദുരിതങ്ങളും ക്ലേശങ്ങളുമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.