കൗമാരക്കാരായ കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ തെറ്റായി കൈകാര്യം ചെയ്തതിന് ഇന്‍സ്റ്റഗ്രാമിന് കനത്ത പിഴ ചുമത്തി അയര്‍ലന്‍ഡ്. ഇതുപ്രകാരം 405 ദശലക്ഷം യൂറോ (32,000 കോടിയിലധികം രൂപ) കമ്പനി പിഴയായി അടയ്ക്കണം. 13 മുതല്‍ 17 വരെ പ്രായമുള്ളവരുടെ ഫോണ്‍ നമ്പറുകളും ഇ-മെയില്‍ ഐഡിയും മറ്റ് സ്വകാര്യ വിവരങ്ങളും ഇന്‍സ്റ്റയില്‍ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് ഇന്‍സ്റ്റഗ്രാമിന് വിനയായത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഐറിഷ് ഡാറ്റ പ്രൊട്ടക്ഷൻ കമ്മീഷനാണ് പിഴ ചുമത്തിയത്. യൂറോപ്യൻ യൂണിയന്‍റെ ജനറൽ ഡാറ്റ പ്രൊട്ടക്ഷൻ റെഗുലേഷൻ (GDPR) പ്രകാരം ഈടാക്കുന്ന രണ്ടാമത്തെ ഏറ്റവും ഉയർന്ന പിഴ കൂടിയാണിത്. അതേസമയം, പിഴയ്‌ക്കെതിരെ അപ്പീൽ നൽകാൻ ഇൻസ്റ്റാഗ്രാം പദ്ധതിയിടുന്നതായി മെറ്റാ പ്ലാറ്റ്‌ഫോംസ് ഇങ്കിന്റെ (META.O) വക്താവ് ഇമെയിൽ പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.