മുംബൈ: സിനിമാ ചിത്രീകരണത്തിനായി കശ്മീരില്‍ എത്തിയപ്പോള്‍ തനിക്കെതിരെ ആക്രമണമുണ്ടായെന്ന വാര്‍ത്തയോട് പ്രതികരിച്ച് ബോളിവുഡ് നടന്‍ ഇമ്രാന്‍ ഹാഷ്മി. കശ്മീരില്‍ വെച്ച് കല്ലേറുണ്ടായെന്നും തനിക്ക് അതില്‍ പരിക്കേറ്റെന്ന വാര്‍ത്ത വ്യാജമാണെന്ന് ഇമ്രാന്‍ ഹാഷ്മി ട്വീറ്റ് ചെയ്തു. കശ്മീരിലെ ജനങ്ങള്‍ വളരെ സ്നേഹത്തോടെയാണ് പെരുമാറിയത്. ഷൂട്ടിംഗിന്‍റെ ഭാഗമായി കശ്മീരിലെ ശ്രീനഗറിലും പഹൽഗാമിലും തനിക്ക് എത്താന്‍ കഴിഞ്ഞത് ഭാഗ്യമായാണ് കരുതുന്നത്. അവിടുത്തെ ജനങ്ങളുടെ സ്നേഹം തിരിച്ചറിഞ്ഞത് ആ ദിവസങ്ങളിലാണ്. ഊഷ്മളമായ വരവേല്‍പ്പാണ് കശ്മീര്‍ ജനത തങ്ങള്‍ക്കായി ഒരുക്കിയതെന്നും നടന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം നടന്‍ മാർക്കറ്റിൽ നടക്കാൻ പോയപ്പോള്‍ അജ്ഞാതർ അദ്ദേഹത്തിന് നേരെ കല്ലെറിയുകയായിരുന്നുവെന്നും ആക്രമണത്തില്‍ നടന് പരിക്കേറ്റെന്നുമാണ് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചത്. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി ഇമ്രാന്‍ ഹാഷ്മി രംഗത്തെത്തിയത്.
ഇമ്രാൻ ഹാഷ്മിയുടെ 'ഗ്രൗണ്ട് സീറോ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആണ് കശ്മീരിൽ പുരോഗമിക്കുന്നത്. തേജസ് ദിയോസ്‌കറാണ് ചിത്രത്തിന്റെ സംവിധാനം. ഇമ്രാൻ ഹാഷ്മി ഒരു പട്ടാള ഓഫീസറുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. സൽമാൻ ഖാനും കത്രീന കൈഫും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ടൈഗർ 3 എന്ന ചിത്രത്തിലും ഇമ്രാന്‍ ഹാഷ്മി പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.