മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ കേസെടുക്കാൻ സർക്കാർ അനുമതി. അനധികൃത സ്വത്ത് സമ്പാദന പരാതിയിലാണ് കേസെടുക്കാൻ സർക്കാർ അനുമതി നൽകിയത്. കേസിൽ ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും. അതിന് ശേഷം കേസ് വിജിലൻസിന് കൈമാറും. ഇതിനായുള്ള ഉത്തരവാണ് പുറത്തിറങ്ങിയത്. തമിഴ്നാട്ടിൽ അനധികൃതമായി സ്വത്ത് വാങ്ങിയെന്ന പരാതിയിലാണ് കേസ് എടുക്കുക. പരാതിയിൽ അന്വേഷണം നടത്താൻ നേരത്തെ സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ജേക്കബ് തോമസ് ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയരുന്നു. അടുത്ത മാസം ജേക്കബ് തോമസ് വിരമിക്കാനിരിക്കെയാണ് കേസ് എടുത്തത്. പുതിയ കേസിന്റെ അടിസ്ഥാനത്തിൽ ജേക്കബ് തോമസിനെ സസ്പെന്റ് ചെയ്യാം.
അതേസമയം ജേക്കബ് തോമസിന്റെ സർവ്വീസ് സ്റ്റോറിയായ സ്രാവുകൾക്ക് എന്ന പുസ്തകത്തിൽ തമിഴ്നാട്ടിലെ ഈ ഭൂമി ഇടപാട് സംബന്ധിച്ച് സൂചനയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് എടുക്കാമെന്ന് ക്രൈബ്രാഞ്ച് ശുപാർശ ചെയ്തിരുന്നു. ഉടൻ കേസ് ക്രൈബ്രാഞ്ച് റജിസ്റ്റർ ചെയ്യും.