LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മാര്‍ക്സ് ചിന്തിച്ചത് സൌന്ദര്യം സൃഷ്ടിച്ച് വിരൂപരായി കഴിയുന്നവരെ കുറിച്ചുമാത്രം - കെ.ടി. കുഞ്ഞിക്കണ്ണന്‍

മാർക്സിൻ്റെ 202-> മത് ജന്മദിനമാണിന്ന്.കോവിഡ് 19 എന്ന മഹാമാരിയിൽ നിന്നുള്ള  അതിജീവന ശ്രമങ്ങൾക്കിടയിലാണ് ലോകം മാർക്സിൻ്റെ ജന്മദിനമാചരിക്കുന്നത്. കൊറോണ പോലൊരു വൈറസ് സൃഷ്ടിക്കുന്ന മഹാമാരിയുടെ വ്യാപനത്തിലേക്ക് ലോകത്തെ തള്ളിവിട്ടത് മുതലാളിത്ത താല്പര്യങ്ങളാണെന്ന നിരീക്ഷണങ്ങൾ ഇതിനകം തന്നെ ചിന്താ രംഗത്ത് ഗൗരവ്വ പൂർവ്വം ഉയർന്നു കഴിഞ്ഞിട്ടുണ്ടു്. മുൻപിൻ ആലോചനയില്ലാത്ത ഉല്പാദനവും കാർബൺ വാതകങ്ങളുടെ പുറന്തള്ളലും അതിൻ്റെ ഫലമായ ആഗോള താപനവും കാലാവസ്ഥാ വ്യതിയാനങ്ങളുമാണ് പ്രകൃതിയുടെ സന്തുലനത്തെ തകർത്തിരിക്കുന്നത്. ജൈവവ്യവസ്ഥയിൽ ആഘാതങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. അതു അപകടകരമായ വൈറസുകളുടെ പ്രജനനത്തിനും അപരിചിതങ്ങളായ സാം ക്രമിക രോഗങ്ങൾക്കും വഴി തുറന്നിരിക്കുന്നു. ജീവപരിണാമത്തിൻ്റെ തുടർച്ചയിൽ സംഭവിക്കുന്ന വൈറസുകൾ പരത്തുന്ന മഹാമാരികളെ അതിജീവിച്ച ചരിത്രം കൂടിയാണ് മനുഷ്യരാശിയുടെ ചരിത്രം ഇന്ന് ലോകം കൊറോണ വൈറസിനെ അതിജീവിക്കാനുള്ള പരീക്ഷണങ്ങളിലും കഠിനശ്രമങ്ങളിലുമാണ്.

മാർക്സിൻ്റെ ദർശനവും ത്യാഗപൂർണ്ണമായ ജീവിതവും ഈ അതിജീവന പോരാട്ടങ്ങൾക്ക് കരുത്തും ആത്മവിശ്വാസവും നൽകും. ശാസ്ത്രത്തിൻ്റെയും യുക്തിയുടെയും വഴികളിലൂടെ സഞ്ചരിക്കാനും ഏതു പ്രതികൂല സാഹചര്യങ്ങളിലും ശുഭാപ്തി വിശ്വാസം കൈവിടാതെ ഇച്ഛാശക്തിയോടെ പ്രവർത്തിക്കാനുമാണ് മാർക്സ് പഠിപ്പിച്ചത്.സമൂഹത്തിൻ്റെയും ചരിത്രത്തിൻ്റെയും അനിവാര്യതകളെ മനസിലാക്കാനും മാറ്റിത്തീർക്കാനുമുള്ള രീതിശാസ്ത്രവും ഉൾക്കാഴ്ചയുമാണ് മാർക്സിസം മനുഷ്യസമൂഹത്തിന് നൽകുന്നത്. 

നാശവും മരണവും വിതക്കുന്ന മുതലാളിത്തമെന്ന മഹാമാരിയിൽ നിന്നുള്ള അതിജീവനമാണ് മാർക്സിൻ്റെ ദർശന പദ്ധതികൾ ആരാഞ്ഞത്. എല്ലാ സമ്പത്തും ഉല്പാദിപ്പിച്ചു ദരിദ്രരായി കഴിയുന്ന തൊഴിലാളികളെയും ഭൂമിയിലെ എല്ലാ സൗന്ദര്യങ്ങളും സൃഷ്ടിച്ച വിരൂപരായി കഴിയുന്നവരെയും സർവ്വ ഐശ്വര്യങ്ങളും സൗഭാഗ്യങ്ങളും സൃഷ്ടിച്ചുനിസ്വരും ദുരിത ജീവിതം നയിക്കുന്നവരുമായ മനുഷ്യരുടെ അതിജീവനത്തെ കുറിച്ചാണ് ജീവിതം മുഴുവൻ മാർക്സ് ചിന്തിച്ചത്. അവരുടെ വിമോചനത്തിന് വേണ്ടിയാണ് ആ ജീവിതം മുഴുവൻ സമർപ്പിച്ചത്. 

സ്വർഗത്തിൽ സമൃദ്ധമായിരുന്ന അഗ്നി സ്വർഗാധിപൻ്റെ കല്പനകളെ ലംഘിച്ചു  അന്ധകാര പൂർണ്ണമായ ഭൂമിയിലെ മനുഷ്യർക്ക് എത്തിക്കാൻ ശ്രമിച്ച കുറ്റത്തിന് പിടിക്കപ്പെട്ട്  പാറക്കെട്ടുകളിൽ ബന്ധനസ്ഥനാക്കപ്പെട്ട പ്രൊമിത്യൂസ് ആയിരുന്നു മാർക്സിൻ്റെ ആദർശപുരുഷൻ ... മനുഷ്യന് നിഷേധിക്കപ്പെട്ട വെളിച്ചത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടി, മഹാ പീഢകളേറ്റുവാങ്ങേണ്ടി വന്ന ഗ്രീക്ക് മിത്തോളജിയിലെ ത്യാഗത്തിൻ്റെയും ധീരതയുടെയും പ്രതീകമായ പ്രൊമിത്യൂസിൻ്റേതുപോലെ ആദർശാത്മകമായൊരു ജീവിതമായിരുന്നു മാർക്സിൻ്റേത്.

അനീതികരമായ ഒന്നിനോടും സന്ധി ചെയ്യാത്ത മാർക്സിനെ ബൂർഷാ മാധ്യമങ്ങളും പണ്ഡിതമന്യന്മാരും ധാർഷ്ഠ്യക്കാരനും താന്തോന്നിയുമെല്ലാമായിട്ടാണ് ചിത്രീകരിച്ചത്. അറസ്റ്റും ജയിലും നാടുകടത്തലും ഒരിക്കലും വിട്ടുമാറാത്ത ദാരിദ്ര്യവുമായിരുന്നു മാർക്സിൻ്റെ ജീവിതമെന്നത്. ഭരണകൂട ഭീകരതകൾക്ക് മുമ്പിലെന്ന പോലെ ജീവിത പ്രാരാബ്ധങ്ങൾക്കും കഷ്ടപ്പാടുകൾക്കും മുമ്പിലും മാർക്സ് ഒരിക്കലും കീഴടങ്ങി കൊടുത്തില്ല. ഒരുതരത്തിലുള്ള വെല്ലുവിളികൾക്കും അനിശ്ചിതത്വങ്ങൾക്കും കീഴടങ്ങി കൊടുക്കാത്ത ശുഭാപ്തി വിശ്വാസത്തിൻെറ യും സമരോത്സുകതയുടേതുമായിരുന്നു മാർക്സിൻ്റെ ജീവിതം... മനുഷ്യ ദുരിതങ്ങളെ സംബന്ധിച്ച അജ്ഞേയവാദപരമായ വിധി വിശ്വാസങ്ങളെയും എല്ലാ വിധ അമൂർത്താശയങ്ങളെയും മാർക്സ് തള്ളിക്കളഞ്ഞിരുന്നു. മനുഷ്യജീവിതത്തെ നിർണയിക്കുന്ന ഭൗതിക ബന്ധങ്ങളെയും ഉല്പാദന ബന്ധങ്ങളെയും അതിൻ്റെ ആധുനിക രൂപമായ മുതലാളിത്തത്തെയും മാറ്റി ഉല്പാദന വിതരണവ്യവസ്ഥകളെ സാമൂഹ്യ നിയന്ത്രണത്തിൽ കൊണ്ടുവരണമെന്നാണ് മാർക്സ് നിഷ്കർഷിച്ചത്. 

മുതലാളിത്തം ലാഭ പ്രചോദിതവും വിപണിയധിഷ്ഠിതവുമായൊരു വ്യവസ്ഥയാണ്.മത്സരത്തിൻ്റെ നിയമങ്ങളാണതിനെ നയിക്കുന്നത്. ലാഭം കിട്ടുമെങ്കിൽ അതു ചെയ്യാൻ മടിക്കാത്ത പാതകങ്ങളൊന്നുമില്ല. അതു മനുഷ്യരാശിക്കു മേൽ മരണവും നാശവും വിതക്കുന്ന മഹാമാരിയാണ്. ഈ കൊറോണക്കാലം മനുഷ്യർ മഹാമാരിക്കെതിരെയെന്ന പോലെ മുതലാളിത്തത്തിൻ്റെ മനുഷ്യത്വരഹിത്യത്തിനെതിരെ തിരിച്ചറിവും അതിജീവന സാധ്യതകളുമാണ് തേടുന്നത്.

Contact the author

K T Kunjikkannan

Recent Posts

Sufad Subaida 2 weeks ago
Views

ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം: യാഥാര്‍ഥ്യവും സാമൂഹ്യമാധ്യമങ്ങളിലെ സയണിസ്റ്റ് അനുകൂലികളും

More
More
Sufad Subaida 2 weeks ago
Views

കൊടകര: ഒരു പ്രതിയും രക്ഷപ്പെടരുത് - സുഫാദ് സുബൈദ

More
More
Views

നൂര്‍ബിനാ റഷീദിനോട്‌ ചില ചോദ്യങ്ങള്‍ - മൃദുല ഹേമലത

More
More
Sufad Subaida 2 years ago
Views

ഗൊദാർദ്: വിഗ്രഹഭഞ്ജകനായി തുടങ്ങി സ്വയം വിഗ്രഹമായി മാറിയ ചലച്ചിത്ര പ്രതിഭ- സുഫാദ് സുബൈദ

More
More
Mehajoob S.V 2 years ago
Views

മാഗ്സസെയും ന്യൂസ് മേക്കര്‍ അവാര്‍ഡും സിപിഎമ്മും പിന്നെ സ്വരാജും- എസ് വി മെഹ്ജൂബ്

More
More
Views

മോദിയെ താഴെയിറക്കാന്‍ നിതീഷ് കുമാറിന് കഴിയുമോ?- മൃദുല ഹേമലത

More
More