കൊറോണ വൈറസ് ലോക്ക് ഡൗൺ കാരണം മറ്റു രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരെ ഇന്നുമുതല്‍ കൊണ്ടുവരാന്‍ തുടങ്ങും. 12 രാജ്യങ്ങളിൽ നിന്ന് ഏകദേശം 15,000 ത്തോളം ഇന്ത്യക്കാരാണ് അടുത്തയാഴ്ചക്കുള്ളില്‍ പ്രത്യേക എയർ ഇന്ത്യ വിമാനങ്ങളിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നത്. വരുന്നതിനുള്ള ചിലവ് യാത്രക്കാര്‍ തന്നെയാണ് വഹിക്കേണ്ടത്. എത്തിക്കഴിഞ്ഞാല്‍ നിര്‍ബന്ധമായും ക്വാറന്‍റൈനില്‍ പ്രവേശിക്കുകയും വേണം.
കൊവിഡ് വ്യാപകമാകുന്നത് തടയുന്നതിന്‍റെ ഭാഗമായി മാർച്ചിൽ ഇന്ത്യ എല്ലാ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളും റദ്ദാക്കിയിരുന്നു. എന്നാൽ 'വന്ദേ ഭാരത്' ഏറ്റവും പുതിയ പദ്ധതി പ്രവാസികളെ തിരികെ കൊണ്ടുവരുന്നതിനുള്ള രാജ്യം കണ്ട ഏറ്റവും വലിയ പദ്ധതിയാണ്. ഒടുവിൽ 200,000 ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇത് വിജയിക്കുകയാണെങ്കിൽ, 1990-ലെ ഗൾഫ് യുദ്ധത്തിന് ശേഷം ഇന്ത്യ നടത്തുന്ന ഏറ്റവുംവലിയ തിരിച്ചു കൊണ്ടുവരലാകും ഇത്. അന്ന് 170,000 സിവിലിയന്മാരെ കുവൈത്തിൽ നിന്ന് ഇന്ത്യ രക്ഷപ്പെടുത്തിയിരുന്നു. എയർ ഇന്ത്യ വിമാനം യുഎസ്, യുകെ, സൗദി അറേബ്യ, സിംഗപ്പൂർ, ഖത്തർ, മലേഷ്യ എന്നിവിടങ്ങളിലേക്കാണ് ആദ്യ സര്‍വ്വീസ് നടത്തുന്നത്. യുഎഇയില്‍ മാത്രം ഇതുവരെ 197,000 പേര്‍ തിരിച്ചു വരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. രാജ്യം നിശ്ചയിച്ചിരിക്കുന്ന മുന്‍ഗണനകളുടെ അടിസ്ഥാനത്തിലാകും പ്രവാസികളെ തിരിച്ചുകൊണ്ടുവരിക.