ലോക്ഡൗണിനെ തുടർന്ന് കേരളത്തിൽ കുടുങ്ങിയ ബംഗാൾ സ്വദേശികളെ നാട്ടിൽ എത്തിക്കാൻ വിപുലമായി പദ്ധതിയുമായി മമത സർക്കാർ. ഇതിന്റെ ഭാഗമായി ബംഗാളിലേക്ക് കേരളത്തിൽ നിന്ന് 28 ട്രെയിനുകൾ സർവീസ് നടത്തും. കേരളത്തിലെ മുഴുവൻ ബംഗാൾ സ്വദേശികളെയും നാട്ടിൽ എത്തിക്കുമെന്ന് പശ്ചിമബംഗാളിൻരെ നോഡൽ ഓഫീസർ പിബി സലീം അറിയിച്ചു. കേരളത്തിൽ നിന്ന 10 ട്രെയിനുകളാണ് ബംഗാളിലേക്ക് സർവീസ് നടത്തിയിട്ടുള്ളത്. ഈ മാസം 18 മുതൽ അടുത്ത മാസം 15 വരെയായിരിക്കും ട്രെയിനുകൾ ഓടുക. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുള്ള ബംഗാൾ സ്വദേശികളെയും നാട്ടിൽ എത്തിക്കുന്ന തരത്തിലാണ് പദ്ധതി.
തിരൂർ-5 കോട്ടയം-3 കോഴിക്കോട് -5 കൊല്ലം-2 തിരുവല്ല-2 എറണാകുളം-4 ആലുവ-1 തൃശൂർ-1 തിരുവനന്തപുരം-2 കണ്ണൂർ -2 പാലക്കാട്-1 എന്നിങ്ങനെയാണ് സർവീസിന്റെ എണ്ണം. കേരളത്തിൽ നിന്ന 4 ലക്ഷത്തോളം പേർ തിരികെ നാട്ടിൽ എത്തണമെന്ന് ബംഗാൾ സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരികെ എത്തുന്ന തൊഴിലാളികളെ പുനരധിവസിപ്പിക്കുന്ന പദ്ധതിക്കും ബംഗാൾ സർക്കാർ രൂപം നൽകുന്നുണ്ടെന്ന് നോഡൽ ഓഫീസർ പിബി സലീം അറിയിച്ചു. തൊഴിലാളികളെ തിരികെ എത്തിക്കാൻ ബംഗാൾ സർക്കാർ ശ്രമിക്കുന്നില്ലെന്ന പരാതി ഉയരുന്നിരുന്നു. ഇതിനിടെയാണ് അതിഥി തൊഴിലാളികൾക്കായി ബംഗാൾ സംർക്കാർ വിപുലമായ പദ്ധതി ഒരുക്കുന്നത്.