സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി മാർക്കണ്ഡേയ കഡ്ജു. രഞ്ജൻ ഗൊഗോയി ബിജെപി സർക്കാരിനു മുന്നിൽ സാഷ്‌ടാംഗം പ്രണമിച്ച് നിയമവ്യവസ്ഥയെ കളങ്കപ്പെടുത്തിയെന്ന് മുൻ ജഡ്‌ജ് മാർക്കണ്ഡേയ കട്ജു ആരോപിച്ചു. ഇംഗ്ലീഷ് വാരികയായ പഞ്ചാബ് ടുഡേയിൽ എഴുതിയ ലേഖനത്തിലാണ് ഗുരുതര ആരോപണങ്ങൾ കട്ജു ഉന്നയിക്കുന്നത്.
ലൈംഗിക വൈകൃതമുള്ള രഞ്ജൻ ഗൊഗോയിയെ ‘ജസ്റ്റിസ്’ എന്ന് അഭിസംബോധന ചെയ്യാൻപോലും ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് ആരംഭിക്കുന്ന ലേഖനത്തിൽ നിശിതവിമർശനമാണ് കട്‌ജു ഉന്നയിക്കുന്നത്. അയോധ്യാഭൂമിത്തർക്ക കേസിൽ ഉൾപ്പെടെ കേന്ദ്രം പറഞ്ഞപ്രകാരമാണ് രഞ്‌ജൻ ഗൊഗോയ് പ്രവർത്തിച്ചത്. കേസില്‍ അന്യായവും നിന്ദ്യവുമായ വിധിയാണ് രഞ്‌ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ചത്. എന്നാൽ, ബെഞ്ചിലെ മറ്റ് നാല് ജഡ്‌ജിമാരും ഈ നിലപാടിന് എതിരെ ശബ്ദമുയർത്തിയില്ല. ഈ കാരണത്താൽ അവരും കുറ്റക്കാരാണ്.
Also Read
സിബിഐ മുൻ ഡയറക്ടർ അലോക് വർമയെ കേന്ദ്രസർക്കാർ അധികാരഭ്രഷ്ടനാക്കിയ കേസിലും സ്വാഭാവികനീതിക്ക് എതിരായ നടപടി ഉണ്ടായി. വനിതാജീവനക്കാരി ലൈംഗികാതിക്രമം ആരോപിച്ചപ്പോൾ താൻകൂടി അംഗമായ മൂന്നംഗബെഞ്ചുണ്ടാക്കി വാദംകേട്ട രഞ്‌ജൻ ഗൊഗോയ്‌യുടെ നടപടിയും തെറ്റാണെന്നും ലേഖനത്തിൽ കട്ജു പറയുന്നു.