റിപ്പോ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് വായ്‌പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 5.15 ശതമാനത്തിൽ തുടരും. സാമ്പത്തിക വർഷത്തിലെ അവസാന പണവായ്പാ നയമാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ഡിസംബറിലും റിപ്പോ നിരക്ക് 5.15 ശതമാനമായിരുന്നു. റിസർവ് ബാങ്കിന്റെ പണവായ്‌പാനയ സമിതി തുടർച്ചയായി അഞ്ചുതവണ പലിശനിരക്കുകൾ കുറച്ചശേഷമായിരുന്നു നടപടി. ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്‌പയുടെ പലിശയാണ് റിപ്പോ.
അതേസമയം, പണപ്പെരുപ്പ നിരക്കും ധനക്കമ്മിയും ഉയര്‍ന്ന നിലയില്‍ തുടരുകയാണ്. പണപ്പെരുപ്പം 4 ശതമാനമാക്കാൻ കഴിയുമെന്നായിരുന്നു റിസർവ് ബാങ്കിന്റെ പ്രതീക്ഷ. എന്നാൽ 7.35 ശതമാനത്തില്‍ നിന്നും കുറയ്ക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടു. കഴിഞ്ഞ 5 വർഷത്തിനിടെ ഏറ്റവും ഉയർന്ന നിരക്കാണിത്.
നേരത്തെ, സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ പലിശനിരക്കില്‍ റിസര്‍വ് ബാങ്ക് കുറവ് വരുത്തുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. റിസര്‍വ് ബാങ്ക് 2019-ല്‍ റിപ്പോനിരക്കില്‍ വലിയ രീതിയില്‍ കുറവ് വരുത്തിയിട്ടും സമ്പദ് വ്യവസ്ഥ തളര്‍ച്ചയിലേക്കാണ് നീങ്ങിയത്. മാന്ദ്യം സമ്പദ് വ്യസ്ഥയുടെ നട്ടെല്ലൊടിച്ച സാഹചര്യത്തില്‍ കൂടുതല്‍ ആശങ്കയോടെയാണ് 2020-ലേക്ക് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പ്രവേശിക്കുന്നത് .