ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റിലെ 2263.18 ഏക്കർ ഭൂമി ഏറ്റെടുക്കാൻ സർക്കാർ അനുമതി. ഭൂമി ഏറ്റെടുക്കൽ നടപടിക്ക് കോട്ടയം ജില്ലാ കളക്ടർ നേതൃത്വം നൽകും. എരുമേലി,മണിമല വില്ലേജുകളിൽ ഉൾപ്പെടുന്ന ഭൂമിയാണ് സർക്കാർ ഏറ്റെടുക്കുന്നത്. ഈ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കം നിലനിൽക്കുന്നുണ്ട്. നിലവിൽ ഗോസ്പൽ ഏഷ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ കൈവശമാണ് ഭൂമിയുള്ളത്. ഹാരിസൺ മലയാളം കമ്പനിയുടെ പക്കൽ നിന്ന് വാങ്ങിയ ഭൂമിയാണിതെന്നാണ് ഗോസ്പൽ ഏഷ്യയുടെ വാദം. പാട്ടക്കാലാവധി കഴിഞ്ഞ സർക്കാർ ഭൂമിയാണിതെന്നാണ് റവന്യൂ വകുപ്പിന്റെ അവകാശ വാദം. സ്വകാര്യ വ്യക്തിക്ക് ഈ ഭൂമി വാങ്ങാനോ വിൽക്കാനോ ആവില്ലെന്നും സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റെടുക്കൽ നിയമ പ്രകാരം റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവ് പുറത്തിറക്കിയത്.
Also Read
ചെറുവള്ളി എസ്റ്റേറ്റ് അവകാശ തർക്കം ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഭൂമി ഏറ്റെുടുക്കുമ്പോൾ നൽകേണ്ട തുക സർക്കാർ പാല കോടതിയിൽ കെട്ടിവെക്കും. ചെറുവള്ളി എസ്റ്റേറ്റ് പാല കോടതിയുടെ അധികാര പരിധിയിലാണുള്ളത്. ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ചുള്ള വിജ്ഞാപനം ജില്ലാ കളക്ടർ പുറ്പെടുവിക്കും. വിദഗ്ധ സമിയുടെ നിർദ്ദേശ പ്രകാരം തുടർ നടപടികൾ കൈക്കൊള്ളും. ഭൂമി ഏറ്റെടുക്കലിലെ അന്തിമ തീരുമാനം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലായിരിക്കും.