LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഓൺലൈൻ ക്ലാസുകളിൽ ഹൈക്കോടതിക്ക് സംതൃപ്തി

കേരളത്തിലെ സർക്കാർ സ്കൂളുകളിലെ ഓൺക്ലാസുകളുടെ നടത്തിപ്പിൽ ഹൈക്കോടതിക്ക് സംതൃപ്തി. ഓൺലൈൻ ക്ലാസുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും കോടതി തീർപ്പാക്കി. ഓൺലൈൻ ക്ലാസുകൾ മുന്നൊരുക്കങ്ങൾ ഇല്ലാതെയാണ് ആരംഭിച്ചതെന്ന് കാണിച്ച് കാസർകോട് സ്വദേശി സൗമ്യ ഉൾപ്പെടെയുള്ളവരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം ഓൺലൈൻ പഠനത്തിന്റെ മുന്നൊരുക്കങ്ങൾ സംബന്ധിച്ച് സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. 41 ലക്ഷം വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയന്ന് സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. 872 പേർക്ക് മാത്രമാണ് ഓൺലൈൻ സൗകര്യം ഇല്ലാത്തത്. വിദൂര പ്രദേശങ്ങളിലുള്ള ആദിവാസി വിഭാ​ഗത്തിൽപ്പെട്ട കുട്ടികളാണിവരെന്നും സത്യവാങ്മൂലത്തിലുണ്ട്. ഇതിൽ 90 ശതമാനം കുട്ടികൾക്കും സൗകര്യം ഒരുക്കിയെന്ന് ഹർജി പരി​ഗണിക്കവെ സർക്കാർ കോടതിയെ അറിയിച്ചു. ബാക്കിയുള്ള 10 ശതമാനത്തിന് 2 ദിവസത്തിനുള്ളിൽ  പഠന സൗകര്യം ഒരുക്കമെന്നും വ്യക്തമാക്കി.

സർക്കാറിന്റെ വിശദീകരണത്തിൽ കോടതി തൃപ്തി രേഖപ്പെടുത്തുകയും ഇത് സംബന്ധിച്ചുള്ള എല്ലാ ഹർജികളും തീർപ്പാക്കുകയും ചെയ്തത്. പഠനം സംബന്ധിച്ച് ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ ബന്ധപ്പെട്ട ഫോറങ്ങളിൽ പരാതി സമർപ്പിക്കാമെന്നും കോടതി വ്യക്തമാക്കി. കൊവിഡ് വെല്ലുവിളിക്കിടെ എസ്എസ്എൽസി പരീക്ഷ മികച്ച രീതിയിൽ പൂർത്തിയാക്കിയ വിവരം സർക്കാർ കോടതിയെ അറിയിച്ചു. ഇക്കാര്യത്തിലും ഹൈക്കോടതി സംതൃപ്തി രേഖപ്പെടുത്തി. 

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More