LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വൈദികന്റെ മരണം ആത്മഹത്യയെന്ന് പ്രാഥമിക നി​ഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിക്കും

കോട്ടയം അയർകുന്നത്ത് വൈദികൻ ജോർജ് എട്ടുപാറയിലിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കോട്ടയം എസ്പി ജയദേവ്. അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിരിക്കുന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. മറ്റ് കാരണങ്ങൾ അന്വേഷിച്ചു വരികയാണെന്നും ജയദേവ് കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന നി​ഗമനത്തിലാണ് പൊലീസ്.

പുന്നത്തുറ സെന്റ് തോമസ് പള്ളി വികാരി ജോർജ് എട്ടുപറയിലിനെ ഇന്നലെ രാവിലെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ടാണ് ജോർജിനെ കാണാതായത്. നാട്ടുകാരുടെയും പൊലീസിന്റെ തെരച്ചിലിലാണ് മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. ഫയർഫോഴ്സും പൊലീസും ചേർന്നാണ് മൃത​ദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തത്. അമേരിക്കയിലായിരുന്ന ജോർജ് ആറ് മാസം മുമ്പാണ് ഈ പള്ളിയിലെ വികാരിയായി  എത്തിയത്. ചങ്ങനാശേരി അതിരൂപതക്ക് കീഴിലുള്ള പള്ളിയാണ് ഇത്.

സംഭവത്തിൽ നാട്ടുകാരും വിശ്വാസികളും ദുരൂഹത ആരോപിക്കുന്നുണ്ട്. ഉച്ചമുതൽ  പള്ളിയിലെ സിസിടിവി ക്യാമറകൾ ഓഫ് ചെയ്ത നിലയിലായിരുന്നു. വൈദികൻ താമസിച്ച മുറിയിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെത്തിയിട്ടുണ്ട്. മുറി ചാരിയിട്ട നിലയിലായിരുന്നു. ഈ പള്ളിയിൽ നിന്ന് സ്ഥലം മാറ്റത്തിനായി ശ്രമിച്ചിരുന്നു. ഇതിനായി സഭ നേതൃത്വവുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് മരണം സംഭവിച്ചത്. 

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More