കണ്ണൂർ പാലത്തായിൽ പ്രായപൂർത്തിയാകാത്ത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി ബിജെപി നേതാവ് പത്മരാജന് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. കുട്ടിയുടെ മൊഴിയെടുക്കൽ പൂർത്തിയായിട്ടില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. കുട്ടി പീഡനത്തിനിരായെന്ന് തെളിയിക്കുന്ന രേഖകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി സംഭവത്തെ തുടർന്ന് കുട്ടിയുടെ മാനസിക തകർന്നിരിക്കുകയാണ്. ജുവനൈൽ കോടതി കുട്ടിക്കായി പ്രത്യേക കൗൺസിംഗ് നിർദ്ദേശിച്ചിട്ടുണ്ട്. ഈ കൗൺസിലിംഗ് പുരോഗമിക്കുകയാണ്. ഇത് പൂർത്തി ആയാൽ മാത്രമെ ക്രൈംബ്രാഞ്ചിന് പെൺകുട്ടിയിൽ നിന്ന് മൊഴിയെടുക്കാനാകൂ എന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചു.
പോക്സോ കേസിലെ പ്രതിയായ പത്മരാജൻ ജാമ്യത്തിനായി ഉന്നയിക്കുന്ന വാദങ്ങൾ ശരിയല്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. പത്മരാജന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കിയത്. ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച ഹൈക്കോടതി വിധി പറയും.