ഉത്രയെ കൊന്നത് താനാണെന്ന് തുറന്ന് പറഞ്ഞ് ഭർത്താവ് സൂരജ്. അടൂരിലെ പറക്കോട്ടെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് സൂരജ് മാധ്യമങ്ങൾക്ക് മുമ്പിൽ കുറ്റം ഏറ്റുപറഞ്ഞത്. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾ വികാരാധീനനായി ഞാനാ ചെയ്തത്, ചെയ്തു എന്നാണ് സൂരജ് പറഞ്ഞ്. ഉത്രയെ പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ വീടായ സൂരജിന്റെ പറക്കോട്ടെ വീട്ടിൽ വനം വകുപ്പിന്റെ തെളിവെടുപ്പാണ് നടന്നത്. രണ്ടാ തവണയാണ വനം വകുപ്പ് സൂരജിനെ വീട്ടിൽ തെളിവെടുപ്പിന് കൊണ്ടു വന്നത്.
നേരത്തെ സൂരജ് കുറ്റം നിഷേധിച്ചിരുന്നു. ഉത്രയുടെ വീട്ടിൽ തെളിവെടുപ്പ് നടത്തിയപ്പോൾ താൻ കൊലപാതകം നടത്തിയിട്ടില്ലെന്ന് ഉത്രയുടെ അച്ഛനോട് കരഞ്ഞ് പറഞ്ഞിരുന്നു. സൂരജിന്റെ പരസ്യ കുറ്റസമ്മതം കേസിൽ നിർണായക വഴിത്തിരിവാകാം. മാർച്ച് 26 നാണ് ഉത്ര കൊലപാതകത്തിലെ ദുരൂഹത പുറത്തുവരുന്നത്. ഭർത്താവായ സൂരജ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊല്ലാൻ രണ്ട് തവണയാണ് ശ്രമിച്ചത്. മാർച്ച് 2 നാണ ആദ്യ ശ്രമം നടന്നത്. കേസിൽ ക്രൈംബ്രാഞ്ച് ഉടൻ കുറ്റപത്രം സമർപ്പിക്കും. പാമ്പിനെ ഉപയോഗിച്ചുള്ള കൊലപാതകമായതിനാൽ വനം വകുപ്പും കേസിൽ കുറ്റപത്രം സമർപ്പിക്കും. കേസിലെ രണ്ടാം പ്രതിയായ സൂരജിന്റെ സുഹൃത്ത് സുരേഷിനെ കേസിൽ മാപ്പു സാക്ഷിയാക്കും. സംഭവം സംബന്ധിച്ച് എല്ലാ സത്യങ്ങളുെ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും കോടതിയിലും പൊലീസിലും വിശ്വാസമുണ്ടെന്നും ഇയാൽ മാധ്യമങ്ങളോട് പറഞ്ഞു.