കഴിഞ്ഞ ദിവസമാണ് പ്രതി സൂരജിന് ഇരട്ടജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വിധിച്ചത്. ആസൂത്രിത കൊലപാതകം, നരഹത്യാശ്രമം, വിഷം നല്‍കി പരിക്കേല്‍പ്പിക്കല്‍, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റകൃത്യങ്ങളാണ് പ്രതിക്കെതിരെ തെളിയിക്കപ്പെ
ഒരാളുടെ പ്രായവും, മുന്‍കാല ചരിത്രവും പരിഗണിച്ചല്ല വധശിക്ഷ വിധിക്കുക. ഇതുപോലെയൊരു കേസ് അടുത്ത കാലത്തോന്നും കേട്ടിട്ടില്ല. കുറെയധികം നാള്‍ ആസൂത്രണം ചെയ്താണ് പ്രതി ഈ കൃത്യം നിര്‍വ്വഹിച്ചിരിക്കുന്നത്. ഈ കേസില്‍ വധശിക്ഷ വിധിച്ചില്ലെങ്കില്‍ ഏത് കേസിനാണ് വധശിക്ഷ കൊടുക്കുക.
അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ ഈ കേസില്‍ സമൂഹത്തിന് ശക്തമായ സന്ദേശം നല്‍കുന്ന വിധി ഉണ്ടാവണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. നീണ്ട ഒരു വര്‍ഷത്തെ വിചാരണക്ക് ശേഷമാണ് കോടതി അന്തിമ വിധി പറഞ്ഞിരിക്കുന്നത്. സ്വത്ത് തട്ടിയെടുത്ത് മറ്റൊരാളുടെ കൂടെ ജീവിക്കാന്‍ ഭാര്യ ഉത്രയെ മയക്കുമരുന്നു
ഉത്രയെ കൊലപ്പെടുത്താൻ ഉപയോഗിച്ച മൂർഖൻ പാമ്പിനെ കേസിലെ ഒന്നാം പ്രതി സൂരജിന് നൽകിയത് സുരേഷായിരുന്നു. അതിന്‍റെ അടിസ്ഥാനത്തിൽ കൊലപാതക കേസിൽ ഇയാളെ രണ്ടാം പ്രതിയാക്കി. കൊലപാതകത്തിന് വേണ്ടിയാണ് മൂർഖനെ വാങ്ങിയതെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നാണ് സുരേഷ് ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി.
വീടിനുള്ളിലും ഉത്രയുടെ സ്വർണം കുഴിച്ചിട്ട പറമ്പിലും പ്രതിയെ എത്തിച്ച് തെളിവെടുത്തു
സ്വര്‍ണം കുഴിച്ചിട്ടതില്‍ അമ്മയ്ക്കും പങ്കുണ്ടെന്ന് സൂരജിന്റെ പിതാവ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചുവെന്നാണ് സൂചന. ബാങ്ക് ലോക്കറില്‍ നിന്ന് ഉത്രയുടെ സ്വര്‍ണം സൂരജും കുടുംബാംഗങ്ങളും എടുത്തിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.