സ്പാനിഷ് ലീഗ് തിരിച്ചുപിടിച്ച് റിയൽ മാഡ്രിഡ്. തുടര്‍ച്ചയായി പത്ത് മത്സരങ്ങള്‍ ജയിച്ചാണ് റിയൽ ലാലിഗ ചാമ്പ്യന്‍ കിരീടം കരസ്ഥമാക്കിയത്. ലീഗില്‍ ഒരു മത്സരം കൂടി അവശേഷിക്കെ, ഇന്നലെ നടന്ന മത്സരത്തില്‍ വിയ്യാറയലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റിയൽ തകര്‍ത്തത്.കൊവിഡ് വരുന്നതിന് മുമ്പ് ലീഗില്‍ ഒന്നാം സ്ഥാനത്ത് ബാഴ്‌സയായിരുന്നു. കൊവിഡിന് ശേഷം മത്സരങ്ങള്‍ പുനരാരംഭിച്ചപ്പോള്‍ റിയൽ മുന്നേറുകയായിരുന്നു.
ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരിം ബെന്‍സേമയുവടെ വകയായിരുന്നു രണ്ട് ഗോളും. ആദ്യ പകുതിയിലായിരുന്നു ബെന്‍സേമയുടെ ആദ്യ ഗോള്‍. "ഒരു കളിക്കാരനെന്ന നിലയിൽ ഇത് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസമാണ്” കോച്ച് സിദാന്‍ പറഞ്ഞു.
സ്വന്തം തട്ടകത്തിലാണ് ബാഴ്‌സയെ ഇന്നലെ ഒസാസുന മുട്ടുകുത്തിച്ചത്.കഴിഞ്ഞ 43 മത്സരങ്ങളില്‍ ബാഴ്‌സയുടെ ആദ്യ പരാജയമായിരുന്നു ഇത്. സമനിലയിൽ മുന്നേറികൊണ്ടിരുന്ന മത്സരം ഇഞ്ചുറി ടൈമിലാണ് ഒസാസുന സ്വന്തമാക്കിയത്. റോബര്‍ട്ടോ ടോറസാണ് ഒസാസുനയുടെ വിജയ ഗോള്‍ നേടിയത്.