തുടർച്ചയായ യുദ്ധങ്ങൾക്കും സാമ്പത്തിക ദുരിതങ്ങൾക്കും ഇടയിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്താനൊരുങ്ങി സിറിയ. 20 വർഷമായി അധികാരത്തിൽ തുടരുന്ന പ്രസിഡന്റ് ബഷർ അൽ അസദിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ഞായറാഴ്ചയാണ് തിരഞ്ഞെടുപ്പ്.
അമേരിക്ക ഈയിടെ ഉപരോധമേര്‍പ്പെടുത്തിയ ബിസിനസുകാർ ഉൾപ്പെടെ രണ്ടായിരത്തിലധികം സ്ഥാനാർത്ഥികൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. 2011-ല്‍ പ്രതിഷേധങ്ങളും ആഭ്യന്തരയുദ്ധവും ആരംഭിച്ചതിനുശേഷമുള്ള മൂന്നാമത്തെ ഉപരോധമാണിത്.
ഏപ്രിലിൽ നടക്കാനിരുന്ന തിരഞ്ഞെടുപ്പ് കൊവിഡ് രോഗവ്യാപനത്തെത്തുടർന്ന് രണ്ടുതവണ മാറ്റിവച്ചു. നിരവധിപേർ വോട്ടെടുപ്പിൽ പങ്കെടുക്കുന്നുണ്ടെങ്കിലും അൽ അസദിന്റെ ബാത്ത് പാർട്ടിക്ക് തിരഞ്ഞെടുപ്പിൽ ശക്തമായ എതിരാളികളില്ല.
പ്രതിപക്ഷ ഗ്രൂപ്പുകൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചേക്കുമെന്നതിനാല്‍ മുൻ തിരഞ്ഞെടുപ്പുകൾ പോലെ തന്നെ പുതിയ പാർലമെന്റും ബാത്ത് പാർട്ടിയുടെ കുത്തകയായേക്കും. 2016 ലെ അവസാന വോട്ടെടുപ്പിൽ 250 സീറ്റുകളുള്ള പാർലമെന്റിൽ 200 ഉം ബാത്ത് പാർട്ടിയും സഖ്യകക്ഷികളും സ്വന്തമാക്കിയിരുന്നു. ബാക്കി സീറ്റുകള്‍ സ്വതന്ത്ര സ്ഥാനാർത്ഥികൾക്കാണ് ലഭിച്ചത്. ഭൂരിപക്ഷം സ്ഥാനാർത്ഥികളും അൽ അസദിന്റെ ബാത്ത് പാർട്ടിയുടെ ഭാഗമോ അദ്ദേഹത്തിന്റെ ഭരണകൂടത്തോട് വിശ്വസ്തരോ ആയതിനാൽ സിറിയന്‍ തിരഞ്ഞെടുപ്പ് ഒരു പ്രഹസനമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പ്രധാന വിമര്‍ശനം.