വൻതോതിൽ സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്നതിനാൽ 2021 മുതൽ പജെറോ എസ്‌യുവി ഉത്പാദനം നിർത്താനൊരുങ്ങി മിറ്റ്സുബിഷി. ജപ്പാൻ കമ്പനിയായ മിറ്റ്സുബിഷി മോട്ടോഴ്‌സ് കോർപ്പറേഷന്റെ ഓഹരികൾ ചൊവ്വാഴ്ച 10 ശതമാനത്തിലധികമാണ് ഇടിഞ്ഞത്. സാമ്പത്തിക വർഷാവസാനമായ 2021 മാർച്ച് 31 ന് 140 ബില്യൺ യെൻ (1.33 ബില്യൺ ഡോളർ) നഷ്ടമാണ് മിറ്റ്സുബിഷി മോട്ടോഴ്‌സ് പ്രതീക്ഷിക്കുന്നത്.
കുറഞ്ഞത് 18 വർഷങ്ങൾക്കിടയിൽ കമ്പനിക്കുണ്ടായ ഏറ്റവും വലിയ നഷ്ടമായിരിക്കും ഇത്. ഇതിനകം തന്നെ ചൈനയിലെയും ഏഷ്യയിലെയും വിൽപ്പനയിൽ ഇടിവ് നേരിടുകയായിരുന്ന കമ്പനിക്ക് കൊറോണ വൈറസ് പ്രതിസന്ധി വൻ നഷ്ടമാണ് ഉണ്ടാക്കിയത്. യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും പ്രവർത്തനം കുറയ്ക്കുമെന്നും ഏഷ്യയിൽ വളരുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും കമ്പനി പറഞ്ഞു.